Skip to main content

Posts

Showing posts from December, 2021

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കാനും അസ്വതന്ത്രമാക്കാനും കഴിയുന്ന ഒരേ ഒരുശക്തിയേയുള്ളു. മനസ്സുപയോഗിച്ച് മനസ്സിനപ്പുറത്തേക്ക് പോയാൽ മാത്രമേ ആശക്തിയെ അറിയൂ എന്നും അറിവുള്ളവർ പറയുന്നു. സത്യത്തിൽ സ്വന്തംഗൃഹത്തിൽ ശാരീരികമായ അസ്വാതന്ത്ര്യത്തിൽ കഴിയുമ്പോഴും നമ്മുടെ മനസ്സ്എത്ര സ്വതന്ത്രമായി പറക്കുന്നു.!ഇഷ്ടമുള്ള പുസ്തകങ്ങളിലൂടെ ഇഷ്ടപ്പെട്ടഗ്രന്ഥകാരൻമാരുടെ മനസ്സിലും അതിലെ കാഥാപാത്രങ്ങളുടെ മനസ്സിലും എന്നുവേണ്ട, മൺമറഞ്ഞുപോയവരുടെ മനസ്സിലും നമ്മുടെ തന്നെ നഷ്ടപ്പെട്ടമനസ്സുകളിലും ഒക്കെ കയറിയിറങ്ങുന്നു. അങ്ങനെ സർവ്വലോകവുംചുറ്റിക്കറങ്ങുന്ന മനസ്സിൽ കേറാൻ മടിച്ച് നില്ക്കുന്ന ഒരു സുന്ദരനെ ഞാനങ്ങകലെകണ്ടു. ചുറ്റി നടന്ന് ക്ഷീണിച്ച മനസ്സിന്റെ പാതി ചാരിയ വാതിൽ ഞാൻ തുറന്ന് ആഅലൗകികസുന്ദരനെ മാടി വിളിച്ചു. പരിഭവമെന്തെന്നറിയാത്ത, പുഞ്ചിരിആയുധമായുള്ള തുളസീഗന്ധം പ്രസരിപ്പിക്കുന്ന ആ കമനീയകൃഷ്ണൻ എന്റെമലവാടിയെ മലർവാടിയാക്കാൻ വന്നണഞ്ഞു. എല്ലാം മറന്ന് ഞാൻ സ്വീകരിച്ച്എന്റെ മനസ്സിലിരുത്തി. മറ്റെല്ലാം മറന്ന് ഷോഡശോപചാരപൂജ തന്നെഎനിക്കറിയാവുന്ന രീതിയിൽചെയ്തു. പായസവും ത്രിമധുരവും മധുപർക്കവുംഗംഗാജലവും നൽകി. ഭഗവാന്റെ

കണ്ണനുള്ള കത്ത് 14

കണ്ണനുള്ള കത്ത് 14 പ്രിയം നിറഞ്ഞ കണ്ണാ, ബകാസുരവധം കേട്ടപ്പോൾ, എന്റെ കണ്ണാ, കംസനുണ്ടായ സീമാതീതമായ ഭയത്തെപ്പറ്റി ആലോചിക്കുകയായിരുന്നു ഞാൻ. ഭയം കൂടി ഭയക്കുന്ന കണ്ണനെ എങ്ങനെ ഭയക്കാതിരിക്കും? പക്ഷെ ഒന്നുണ്ട് അല്ലേ കൃഷ്ണ? കൃഷ്ണനെ സ്നേഹിക്കുന്നവർക്ക് അങ്ങയിൽ നിന്ന് ഒരിക്കലും ഭയമുണ്ടാകുന്നില്ല. ബാലനായ പ്രഹ്ലാദനോ, ഗോപഗോപീജനങ്ങൾക്കോ, അസുരൻമാരയും ദുഷ്ടൻമാരേയും വധിക്കുന്നത് കൺമുന്നിൽ കണ്ടിട്ടുപോലും ഒരു നേരിയ ഭയം പോലും, ഒരു നിമിഷനേരത്തേക്കെങ്കിലും തോന്നിയിട്ടില്ല. കൃഷ്ണാ, അങ്ങയാടുള്ള സ്നേഹം എല്ലാ ഭയങ്ങളേയും അകറ്റുകയും ചെയ്യുന്നു. കലവറയില്ലാതെ അങ്ങയെ സ്നേഹിക്കാൻ അനുഗ്രഹിക്കണേ എന്ന് പ്രാർഥിച്ച് ഞങ്ങൾ വൃന്ദാവനയാത്ര തുടങ്ങി കണ്ണാ. അതി ഭീകരരായ നാലു പേരെ, എത്ര നിഷ്പ്രയാസമാണ് ഭഗവാൻ വധിച്ചത്? എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ കളിച്ചു നടക്കുന്നു. "എന്താ ആലോചിക്കുന്നത് " എന്ന് കോകിലം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: "കംസന്റെ ഈശ്വരസ്മരണക്ക് കാരണമായത്, വിദ്വേഷമല്ല, ഭയമാണ് എന്നോർക്കുകയായിരുന്നു ഞാൻ. ഊണുമില്ല, ഉറക്കവുമില്ല, സദാ കൃഷ്ണഭയം. ഭയന്നിട്ടാണെങ്കിലും സദാ കൃഷ്ണസ്മരണ നൽകിയാണ് ഭഗവാൻ കംസനെ അനുഗ

കണ്ണനുള്ള കത്ത് 13

കണ്ണനുള്ള കത്ത് 13 പ്രിയം നിറഞ്ഞ കണ്ണാ, വൃന്ദാവനത്തിലെ കാറ്റിനും മൺ തരികൾക്കും വൃക്ഷങ്ങൾക്കും യമുനാനദിക്കും ഗോവർദ്ധനപർവ്വതത്തിനും ഒക്കെ കൃഷ്ണകഥകൾ പറയാനുണ്ടെന്ന് കോകിലം പറഞ്ഞു. ആ പുണ്യഭൂമിയിൽ കാൽവെച്ചപ്പോൾ ഭഗവാനെ കാണാനുള്ള, അക്രൂരൻറെ ആഗമനം എങ്ങനെ ഓർമ്മിക്കാതിരിക്കും? കൃഷ്ണപാദങ്ങൾ ഉമ്മവെച്ച പൂഴിയിൽ മതിയാവോളം കിടന്നുരുണ്ടു ആ ഭക്തൻ! ആ വൃന്ദാവനഭൂമി തൊട്ട് ഞാൻ തലയിൽ വെച്ചു. കൃഷ്ണസ്മരണ ഉണർത്താത്ത ഒന്നുമില്ല വൃന്ദാവനത്തിൽ. ഗോപന്മാരും കൃഷ്ണനും വൃന്ദാവനത്തിലേക്ക് മാറിയപ്പോൾ അർദ്ധചന്ദ്രാകൃതിയിൽ വരിവരിയായി തീർത്ത ഗോപഗൃഹങ്ങളുടെ അവശിഷ്ടങ്ങൾ ഒക്കെ കോകിലം കാണിച്ചു തന്നു. ആ ഗൃഹങ്ങളുടെ പിന്നിലായി പശുക്കളേയും പശുക്കുട്ടികളേയും കെട്ടിയിരുന്ന തൊഴുത്തുകൾ. മുൻവശത്ത് കളിക്കാനും, ധാന്യങ്ങൾ ഉണക്കാനും ഒക്കെയുള്ള തുറന്ന മുറ്റം . കൃഷ്ണൻ നന്ദഗോപരുടെ ഗൃഹത്തിൽ നിന്നും ഇറങ്ങി വരുന്നതും ഗോപബാലന്മാരുമൊത്ത് പശുക്കുട്ടികളെ മേക്കാൻ കൊമ്പും ഓടക്കുഴലും ചോറ്റുപാത്രവുമായി പോകുന്നതും ഒക്കെ മനസ്സിൽ കണ്ട് ഞാൻ അവിടെത്തന്നെ കുറേ നേരം നിന്നു. കൃഷ്ണസാന്നിദ്ധ്യം ഇത്ര അനുഭവപ്പെടുന്ന സ്ഥലം വേറെയുണ്ടോ കൃഷ്ണ? നേരെ ബകാസുരവധം നടന്ന തട

കണ്ണനുള്ള കത്ത് 12

കണ്ണനുള്ള കത്ത് 12 പ്രിയം നിറഞ്ഞ കണ്ണാ, കൃഷ്ണമന്ദിരത്തിൽ നിന്ന് പ്രസാദം കഴിച്ചിറങ്ങി ഞങ്ങൾ, കണ്ണൻ കൂട്ടുകാരോടൊത്ത് കളിച്ചിരുന്ന പാലമരത്തണലിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. ഗോവിന്ദകോകിലത്തെ ബഹുമാനം തോന്നി. ഒന്നിനും ഒരു പിടിവാശിയുമില്ല. യദൃച്ഛയാലാഭസന്തുഷ്ടരായ സന്യാസിമാരെപ്പോലെ, എന്താണ്, എപ്പോഴാണ് ലഭിച്ചതെങ്കിൽ, അത് ഒരു പരാതിയുമില്ലാതെ അവനവന് വേണ്ടത് കഴിക്കും. ഇത്ര ശീലഗുണവും പരിശുദ്ധിയും ഉള്ള വേറെ കോകിലങ്ങൾ എന്നല്ല, മനുഷ്യനടക്കമുള്ള ജീവികൾ തന്നെ വിരളമായിരിക്കും. ഞാൻ കോകിലത്തിനെ മനസ്സുകൊണ്ട് നമസ്ക്കരിച്ചു. പക്ഷിയായാലെന്താ? ഇത് കോകിലത്തിന്റെ സാദ്ധ്യജന്മം തന്നെയായിരിക്കും. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കുതിരവണ്ടിക്കാരൻ ഞങ്ങളെ വൃന്ദാവനത്തിലേക്ക് കൊണ്ടുപോകാൻ വന്നു. ഇനി വൃന്ദാവനം മുഴുവൻ കാണിച്ചു തന്നേ വണ്ടിക്കാരൻ മടങ്ങൂ. വൃന്ദാവനം മുഴുവൻ കാൽനടയായി നടന്നു കാണാൻ എന്റെ വാർധക്യം വിഘ്നമാകുമെന്ന് കരുതി, എത്ര കരുതലോടെയാണ് കോകിലം വണ്ടിക്കാരനെ വൃന്ദാവനം മുഴുവൻ കാണിച്ചു തരാൻ ഏല്പിച്ചത്! ഇതല്ലേ കറകളഞ്ഞ സ്നേഹം? കൃഷ്ണനെ സർവാത്മനാ സ്നേഹിക്കുന്നവർ എല്ലാവരേയും സ്നേഹിക്കുന്നു എന്നതിനൊരുദാഹരണമാണ് ഗോവിന്ദകോകില

കണ്ണനുള്ള കത്ത് 11

കണ്ണനുള്ള കത്ത് 11 പ്രിയം നിറഞ്ഞ കണ്ണാ, പിറ്റേ ദിവസം രാവിലെ വൃന്ദാവനത്തിലേക്ക് പോകാമെന്നുള്ള സന്തോഷത്തിൽ നിത്യകർമ്മങ്ങൾ അനുഷ്ഠിച്ചതൊന്നും ഞാനറിഞ്ഞില്ല. ഗോവിന്ദകോകിലം അതിഥിമന്ദിരത്തിൽ റെഡിയായി വന്നതേ ഞാനറിഞ്ഞുള്ളു. അതിഥിമന്ദരത്തിലെ ഭക്തർ നൽകിയ ഞങ്ങൾക്ക് രണ്ടു പേർക്കുമുള്ള പ്രാതലും ഉച്ചഭക്ഷണവും എടുത്ത്, അവരോട് അവരുടെ സ്നേഹാതിഥ്യങ്ങൾക്ക് നന്ദി പറഞ്ഞ്, അവർക്കായി കരുതി കൊണ്ടുവന്നിരുന്ന ഒരു പൊതി ചുട്ട് ഓടുകളഞ്ഞ അണ്ടിപ്പരിപ്പും നൽകി, കോകിലത്തിനെ കൈത്തണ്ടയിലിരുത്തി, യാത്രക്കിറങ്ങി. ഉച്ചക്കേ കുതിരവണ്ടിക്കാരൻ വരൂ. അതിനാൽ ഞങ്ങൾ ഗോകുലത്തിലെ കൃഷ്ണമന്ദിരത്തിലേക്ക് പോകാൻ തീർച്ചയാക്കി. അവിടെ ഭഗവാന് പൂജകളും ഭജനകളും കൃഷ്ണന്റേയും കൃഷ്ണഭക്തമാരുടേയും കഥാകഥനവും ഒക്കെ നിത്യവുമുണ്ടത്രെ. ഞങ്ങൾ അധികം ദൂരെയല്ലാത്ത ആ അമ്പലത്തിൽ എത്തി. കൃഷ്ണ, അവിടുത്തെ ഭഗവാൻറെ വിഗ്രഹത്തിന്റെ ഒരു ഭംഗി അവർണനീയം തന്നെ. ഭാഗവതത്തിലെ രണ്ടു ശ്ലോകങ്ങൾ എന്നെ ഓർമ്മിപ്പിച്ചുകൊണ്ട് ഭഗവാൻ നോക്കുന്ന പോലെ തോന്നി. ഞാൻ കോകിലത്തിനെ നിലത്തിരുത്തി, ഗോകുല കൃഷ്ണന് ഇണങ്ങുന്ന അലങ്കാരങ്ങളോടെ നില്ക്കുന്ന കുഞ്ഞിക്കൃഷ്ണന്റെ വിഗ്രഹത്തെ വീണ്ടും വീണ്ടും

കണ്ണനുള്ള കത്ത് 10

കണ്ണനുള്ള കത്ത് 10 പ്രിയം നിറഞ്ഞ കണ്ണാ, വൈകുന്നേരമായി. കൃഷ്ണ, സമയം പോയതറിഞ്ഞില്ല. കണ്ണന്റെ കഥകളുടേയും സ്മരണയുടേയും മഹത്വം തന്നെ. സായം സന്ധ്യക്ക് തൊട്ടുമുമ്പുള്ള മംഗളസമയം. കോകിലം പറഞ്ഞു: " കൃഷ്ണൻ വൈകുന്നേരങ്ങളിൽ ഇരുന്ന് ഓടക്കുഴൽ വിളിക്കാറുണ്ടായിരുന്ന ചെറിയ കുന്നിൻ ചെരിവ് കാണിച്ചു തരാം. അവിടെയുള്ള വള്ളിക്കുടിലുകളിൽ ഇരുന്നാണ് കൃഷ്ണന്റെ സമകാലീനരായിരുന്ന എന്റെ പൂർവികർ കൃഷ്ണനിൽ നിന്നും നേരിട്ട് സംഗീതം പഠിച്ചത്. അതാണ് തലമുറ തലമുറകളായി ഞങ്ങൾക്ക് പകർന്നു തന്നത്. ഭഗവാൻ വേണുഗാനം ആലപിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം ഞാൻ പറഞ്ഞു കേട്ടത് നിങ്ങൾക്ക് പറഞ്ഞു തരാം. ശ്രദ്ധിച്ച് കേട്ടോളൂ. ഒരു ദിവസം ഭഗവാൻ, ദാ ആ കാണുന്ന ചെറിയ കുന്നിൻ ചെരിവിലിരുന്ന് ഏതാണ്ടിതേ സമയത്ത് വേണുവൂമൂതി ഇരിക്കയായിരുന്നു. കോകിലങ്ങളും തത്തകളും മാത്രമേ വേണുഗാനം ആസ്വദിക്കാൻ എത്തിക്കഴിഞ്ഞിരുന്നുള്ളു. ഓരോരുത്തരായി വന്നു തുടങ്ങി. താമസിയാതെ സുന്ദരനായ ഒരു വലിയ ആൺമയിലവിടെയെത്തി. അപ്പോൾ കോകിലം ചോദിച്ചു: "എന്താ മയിലേ, നിങ്ങളുടെ പേര്? " മയിൽ പറഞ്ഞു: "നീലകണ്ഠൻ". എന്റെ പൂർവികനായ മുകുന്ദകോകിലം അത്ഭുതത്തോടെ ചോദിച്ചു: "നീലക

കണ്ണനുള്ള കത്ത് 9

  കണ്ണനുള്ള   കത്ത്  9 പ്രിയം   നിറഞ്ഞ   കണ്ണാ , അപരാഹ്നമായി .  നല്ലവെയിലുള്ളതിനാൽ   കോകിലവും   ഞാനും ,  കൃഷ്ണനും ഗോപന്മാരും   ഒളിച്ചു   കളിക്കാറുണ്ടായിരുന്ന   വലിയ   ആലിൻചുവട്ടിൽ   ഇരുന്ന് വിശ്രമിക്കാൻ   തീർച്ചയാക്കി .  ധാരാളം   ഇലകളുള്ള   വലിയ   ആൽമരം !  ഒരില   പോലും ഇളകാതിരിക്കുന്നില്ല .  ഞാൻ   കോകിലത്തോട്   പറഞ്ഞു ,  ഈ   ആലിലകളുടെ   ഒരു സന്തോഷം   നോക്കൂ .  കാറ്റിൽ   ആടിക്കളിച്ച്   രസിക്കുന്നു .  കോകിലം   പറഞ്ഞു : " ഒരു പ്രളയം   കഴിഞ്ഞ്   വീണ്ടും   സൃഷ്ടിയുടെ   പ്രതീകമായി   കൃഷ്ണൻ   പ്രത്യക്ഷപ്പെടുന്നത് ' വടപത്രശായി ' യായിട്ടാണല്ലോ ?  മാർക്കണ്ഡേയമുനി   ആലിലക്കൃഷ്ണനെ   കണ്ടെന്ന് മാത്രമല്ല ,  സംഹാരവും   സൃഷ്ടിയും   സർവദാ   നടക്കുന്നു   എന്ന്   മുനിയെ മനസ്സിലാക്കാൻ ,  കണ്ണൻ   നിശ്വസിച്ച്   മുനിയെ   തന്നിലേക്ക്   എടുക്കുകയും   പിന്നീട് ഉച്ഛ്വസിച്ച   പുറത്തേക്കു   തന്നെ   കൊണ്ടുവരികയും   ചെയ്തില്ലേ ?  ആ ആലിലക്കൃഷ്ണൻ   ഇക്കാണുന്ന   ഓരോ   ഇലയിലുമുണ്ട് .  അതിൽ   കാൽവിരൽ കുടിച്ചു   കിടക്കുന്ന   കൃഷ്ണനെ   ആട്ടിയുറക്കുകയാണ്   ഓരോ   ഇലകളും .  അതാണവരുടെ   സന്തോഷത്തിന്റെ   കാരണവും .&

കണ്ണനുള്ള കത്ത് 8

  കണ്ണനുള്ള   കത്ത്  8 പ്രിയം   നിറഞ്ഞ   കണ്ണാ , നാമകരണഗൃഹം   കണ്ടു   വന്നപ്പോഴേക്കും   ഉച്ചയായി .  അതിഥി   മന്ദിരത്തിലെ   ഭക്തർ തയ്യാറാക്കിയ   പതംഗഭക്ഷണം   കോകിലവും ,  തികച്ചും   സാത്വികമായ   ഭക്ഷണം ഞാനും   ആസ്വദിച്ച്   കഴിച്ചു .  കോകിലം   ചോദിച്ചു : " വൃന്ദാവനത്തിലേക്ക്   നമുക്ക് നാളെ   ഉച്ചക്ക്   പോകാം .  കുതിരവണ്ടിക്കാരന്   ഇന്നോട്ടമുണ്ട് . നാളെ   ഉച്ചക്ക്   വരാമെന്ന്   പറഞ്ഞു .  അതുവരെ   ഭഗവാന്റെ   ഗോകുലലീലകൾ സ്മരിക്കയും   ലീലകളാടിയ   സ്ഥലങ്ങൾ   കാണുകയും   ചെയ്യാം " .  എനിക്ക് സന്തോഷമായി . " കോകിലം ,  കോകിലം   ഒരു   കൃഷ്ണലീല   പറയൂ .  ഗോകുലചുറ്റുപാടിൽ   ജനിച്ചു   വളർന്ന   ഒരു   പക്ഷി   പറയുന്നതിന്റെ   രസം   ഒന്നു വേറെത്തന്നെയാണ് . " കോകിലം   സന്തോഷപൂർവ്വം   ഒരു   കഥപറയാൻ   തുടങ്ങി : " എന്റെ   മുത്തശ്ശൻ പറയാറുള്ള   ഒരു   കഥ   പറയാം .  കൃഷ്ണന്   എങ്ങനെയാണ്   മഞ്ഞപ്പട്ടും പുലിനഖമോതിരവും   കിങ്ങിണിയും   വനമാലയും   മയിൽപ്പീലിയും   ഒക്കെയായുള്ള   ഈ വേഷം   ഉണ്ടായത്   എന്ന   കഥ .  കൃഷ്ണനും   ബലരാമനും   കുറച്ച്   വലുതായപ്പോൾ ,  യശോദയും   രോഹിണിയും   ഒരു   ദിവസം