Skip to main content

Posts

Showing posts from March, 2015

DaShamam Kilippaattu, Part 37, Chapter 14, Lines 103-136

SRee KR^shNa ParamAtmanE nama: SRee ParamESvara Bhakta-KavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  — 14  Lines 103 -  136 " അന്പാടിതന്നിലുള്ള ജീവജന്തുക്കൾക്കെല്ലാം  വന്പിച്ച മഹാഭാഗ്യം ഉണ്ടെന്നേ പറയാവൂ. നിത്യമായ് പ്പൂർണ്ണാനന്ദമാകിയ പരബ്രഹ്മം  അത്യന്തമിത്രമായി വന്നതു മറ്റാർക്കുള്ളൂ ? പാരതിലുള്ള പല ബാലകന്മാരെക്കൊന്നു  പാരാതെതന്നേ വധിച്ചീടുവാനായി വന്ന  ദുഷ്ടയാം പൂതനയ് ക്കു തൽക്കുലത്തോടുകൂടി  പെട്ടെന്നു ഭവൽപ്പദം കൊടുത്തു ഭവാൻ മുന്നം. 110 സർവദാ ഭവൽപ്പാദസേവയും ചെയ് തുകൊണ്ടു  സർവവും ഉപേക്ഷിച്ചു ഭക്തിയോടനുദിനം  അന്തികേ വസിയ് ക്കുന്ന ഗോവ്രജനിവാസികൾ-- ക്കെന്തിനികൊടുക്കുന്നതെന്നതു തോന്നീലേതും. മീനകൂർമ്മാദികളായോരോരോ യുഗങ്ങളിൽ  മാനസേ കരുണയാ വന്നവതാരം ചെയ് തു  ഓരോരോ ദൈത്യന്മാരെ വധിച്ചു ജഗത്രയം  പാരാതെ രക്ഷചെയ് തു കൊണ്ടൊരു ഭവാൻതന്നെ  ഇന്നുള്ള ദൈത്യന്മാരാം കംസാദികളെക്കൊന്നു തന്നുടെ ഭക്തന്മാരെപ്പാലനം ചെയ്തീടുവാൻ  120 വൃഷ്ണിവംശത്തിൽവന്നു ശേഷനോടൊരുമിച്ചു  കൃഷ്ണനായ് പ്പിറന്നോരു  നിനക്കു നമസ്കാരം. രാജസസ്വഭാവനാം ഞാനി

DaShamam Kilippaatu, Part 36, Chapter 14, lines 49-102

SRee Guru-Pavana-PurESAya nama: SRee ParamESvara Bhakta-KavayE nama: daSamam --  14  Lines 49 --  102 ഏറിയ കാലം കൊണ്ടു ഭൂപരാഗാണുക്കളും  താരകഗണത്തേയും ഗണിയ് ക്കായ് വരികിലാം  50 ഇന്നൊരു കൽപ്പകോടികാലം കൊണ്ടെന്നാകിലും  നിന്നുടെ ഗുണലേശം ഗണിപ്പാൻ അരുതാർക്കും. അങ്ങിനെയുള്ള തവ കാരുണ്യം ലഭിപ്പാനായ്  തിങ്ങിന ഭക്തിയോടും വാഴ്ക നീ കായങ്ങളാൽ! ഭക്തവത്സല നിന്നെസ്സേവിയ് ക്കും ജനങ്ങൾക്കു മുക്തിയും ലഭിച്ചീടും;  ഇല്ല സംശയം ഏതും. മായകളേറെയുള്ള ജനങ്ങളെല്ലാരെയും  മായകൾകൊണ്ടു മോഹിപ്പിയ് ക്കുന്ന ഭവാനോടു  മായകൾ കാട്ടി ഫലിപ്പിയ് ക്കാമെന്നോർത്ത മമ  മായാമോഹവും ബുദ്ധിമാന്ദ്യവും ചെറുതല്ല. 60 ശാശ്വത പരമാനന്ദാത്മാവാം ഭവാനോടു  നശ്വരപഞ്ചഭൂതാത്മകനായുള്ളൊരു  ഞാൻ  കൽപ്പാന്തസൂര്യനോടു ഖദ്യോതം എന്നപോലെ  കൽപ്പിച്ചുകൂട്ടിച്ചെയ് ത ഗോഷ്ടികൾ അഹോ കഷ്ടം ! നിന്നുടെ മായകൊണ്ടു കണ്ണുകൾ കാണായ് കയാൽ  ഇന്നു ഞാൻ ഈശനെന്നു നിനച്ചുപോകമൂലം എതുമൊന്നറിയാതെ രാജസഭാവംകൊണ്ടു  ചെയ് തപരാധമെല്ലാം പൊറുത്തുകൊള്ളേണമേ ! പുത്രന്മാർ കാട്ടുന്നതു സർവവും പിതൃജനം  ചിത്തകാരുണ്യംകൊണ്ടു സ

DaShamam Kilippaatu, Part 35, Chapter 14, Lines 1-48

SRee Guruvayoorappa-smaraNam SRee ParamESvara Bhakta-KavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  — 14 ചൊല്ലേറും ബ്രഹ്മസ്തുതി ചൊല്ലുവാൻ പണിയേറും  ചൊല്ലുവൻ പാപഹരമെത്രയും ചുരുക്കി ഞാൻ. "കാർകൊണ്ട മേഘംപോലെക്കോമളവർണ്ണം പൂണ്ടു  കാർകൂന്തൽകെട്ടി നല്ല പീലിയും അണിഞ്ഞുടൻ കുന്നിമാലകൾകൊണ്ടു ശേഖരമതും ചേർത്തു  മന്ദഹാസവുംപൂണ്ടു സുന്ദരമുഖത്തോടും  പാണിപല്ലവമതിൽ ഭോജനകബളവും  വേണുസൌവർണ്ണവേത്ര  ശൃങ് ഗശോഭകളോടും  ഉല്ലസദ്വനമാലാലംകൃതവക്ഷസ്സോടും നല്ലൊരു പീതാംബരശോഭിതമദ്ധ്യത്തോടും  10 സുന്ദരപദാബ്ജംകൊണ്ടൂഴിയിൽ നടക്കുന്ന  നന്ദനന്ദനനായ  കൃഷ്ണനു നമസ്കാരം! എന്നെയിന്നനുഗ്രഹിച്ചീടുവാൻ വസുദേവ-- നന്ദനനായിട്ടവതാരം ചെയ് തൊരു തവ  മോഹനമായീടുമിബ്ബാലകരൂപത്തിന്റെ  മാഹാത്മ്യം പോലുമറിഞ്ഞീടുവാൻ ആളല്ല ഞാൻ. പിന്നെയെങ്ങിനെ പരമാനന്ദമയമാകും  നിന്നുടെ പരമാർത്ഥരൂപത്തെയറിയുന്നു? എത്രയും പ്രയാസമാം ജ്ഞാനമാർഗ്ഗത്തെ വിട്ടു  മുക്തിസാധനമാകും ത്വൽക്കഥാമൃതരസം 20 ഉത്തമപുരാണവേദോദിതമായുള്ളോരു  ഭക്തന്മാർ വർണ്ണിപ്പതു  കേട്ടുകേട്ടനുദിനം  ഭക്തിയോടന്യചിന്ത കൂടാതെ സേ

DaShamam Kilippaatu, Part 34, Chapter 13, Lines 151- 178

SRee Guru-VAyu-PurESAya nama: SRee ParamESvara Bhakta-KavayE nama: Chapter 13, Lines 151 - End നാലു  തൃക്കൈകളോടും ശങ് ഖചക്രാദിവന-- മാലയും കിരീടവും മീനകുണ്ഡലങ്ങളും  കൌസ്തുഭഹാരങ്ങളും കങ് കണാദികളോടും  ഉത്തമശ്രീവത്സവും പീതമാം വസനവും  ആപാദചൂഡം വിളങ്ങീടുന്ന തേജസ്സോടും  താപസദേവാസുരസിദ്ധസങ് ഘങ്ങളോടും അന്തികേ നിൽക്കുന്നോരു തന്നെയും കണ്ടനേരം  എന്തിതെന്നോർത്തു  മോഹം പൂണ്ടിതു വിരിഞ്ചനും. ആരു ഞാ,  നിപ്പോൾ വസിച്ചീടുന്നതെവി, ടെപ്പോൾ  ആരിവരെല്ലാവരും എന്തൊരു കാലമിപ്പോൾ ? 160 എന്നിവയറിയാഞ്ഞു കണ്ണുകൾ ചിമ്മിക്കൊണ്ടു  ഖിന്നനായ് ച്ചെറ്റുനേരം ഇരുന്നു വിധാതാവും. പിന്നെത്താൻ കണ്ണുമിഴിച്ചാശു നോക്കീടുന്നേരം മുന്നിലാമ്മാറു ബാലകൃഷ്ണനെക്കാണായ് വന്നു. ഉണ്ടൊരു കബളവും ബാലന്മാർ കരംതന്നിൽ  കണ്ടതില്ലപ്പോൾ വിഷ്ണുരൂപങ്ങളൊന്നുംതന്നെ. അന്നേരം മായാമോഹം തീർന്നിതു വിരിഞ്ചനും  തന്നുടെ വൃത്താന്തങ്ങളൊക്കെയും നേരേ തോന്നീ. മോദേന മകുടങ്ങൾ നാലുകൾകൊണ്ടും കൃഷ്ണ-- പാദങ്ങൾ തൊടുമാറു നമസ്കാരവും ചെയ്തു  170 സന്തോഷാശ്രുക്കൾകൊണ്ടു കൃഷ്ണപാദാംബുജങ്ങൾ  ചന്തത്തിൽക്കഴുകിച്ച

DasHamam Kilippaatu, Part 33, Chapter 13, Lines 151-150

SRee Guru-Pavana-PuRESAya nama: SRee ParamESvara Bhakta-KavayE nama: ശ്രീമഹാഭാഗവതം ദശമം കേരള ഭാഷാ ഗാനം -- 13/ 01 - 150  വത്സന്മാർ വരുന്നതു കണ്ടപ്പോൾ പശുക്കളും  ഉത്സാഹത്തോടു പാലും ചുരത്തി  മണ്ടിച്ചെന്നു  തന്നുടെ വത്സന്മാരെ നക്കിയും ആഘ്രാണിച്ചും  നന്ദിച്ചും കുടിപ്പിച്ചും നിന്നതു മുന്നേപ്പോലെ. ഇങ്ങിനെ പലദിനം കഴിഞ്ഞോരനന്തരം  അങ്ഗനമാർക്കും ഗോപാലന്മാർക്കും പശുക്കൾക്കും  അന്തരങ് ഗത്തിൽ തന്റെ നന്ദനന്മാരെ  സ്നേഹ-- മെന്തെന്നതറിയാതെ വർദ്ധിച്ചു ദിനം തോറും. ആരുമേയറിയാതെയോരാണ്ടു കഴിഞ്ഞപ്പോൾ  പാരാതങ്ങൊരു ദിനം കൃഷ്ണനും ബാലന്മാരും  110 ചിത്തമോദേന രാമനൊന്നിച്ചു വത്സന്മാരെ  തത്രൈവ സമീപത്തു മേച്ചുനിന്നിടും നേരം  ഗോക്കളും ഗോവർദ്ധനപർവതശിരസ്സിങ്കൽ  നിൽക്കുന്ന തൃണങ്ങളും ഭക്ഷിച്ചുനിൽക്കുന്നേരം അന്പാടി സമീപത്തു ഗോവത്സങ്ങളെക്കണ്ടി-- ട്ടൻപോടു മുലകൊടുത്തീടുവാൻ ഓടീടിനാർ. ഗോപന്മാർ തടുത്തിട്ടും നിൽക്കാഞ്ഞമൂലം പിന്പേ  കോപിച്ചു കോലും എടുത്തോടിച്ചെന്നിതു  വേഗം. ഗോക്കളും ചെന്നു മുലകൊടുത്തു വത്സന്മാർക്കും ; നോക്കിനിന്നിതു ഗോപബാലരും സന്തോഷത്താൽ. 120 എത്രയു

DaShamam Kilippaattu Part 32, Chapter 13, Lines 57-100

SRee Guruvaayoorappa-PAda smaraNam! SRee ParamESvara Bhakta-KavayE nama: Chapter 13, lines 57 -- 100 "നോക്കെടോ, ബാലന്മാരേ, നമ്മുടെ പശുബാല-- രൊക്കവേ ദൂരെപ്പോയി, താരുമേ കണ്ടീലല്ലോ." 60 ഇങ്ങിനെ കേട്ടനേരം നോക്കിനാർ ബാലന്മാരും  എങ്ങുമേ കാണായ്കയാൽ എത്രയും ഭയപ്പെട്ടാർ. അന്നേരം കൃഷ്ണൻതാനും ബാലകന്മാരോടു ചൊന്നാൻ  "ഇന്നു  ഞാൻ ചെന്നു  കൊണ്ടുപോരുവൻ വൈകീടാതെ. അത്രൈവ വസിച്ചാലും നിങ്ങ" ളെന്നുര ചെയ് തു. സത്വരം എഴുന്നേറ്റു ശൃംഗവും ചുരക്കോലും  തന്നുടെ കബളവും കയ് യിലങ്ങെടുത്തുടൻ മന്ദമെന്നിയേ ചെന്നു കാനനം അകം പുക്കു.  വാരിജേക്ഷണൻ പോയ കാരണം ബാലന്മാരും  ആരുമേ ഭുജിയ് ക്കാതെ മന്ദരായിരുന്നുപോയ്. 70 സാരസേക്ഷണൻതന്റെ മായകൾ കണ്ടീടുവാൻ  സാരസോത്ഭവൻ  നിജമായകൊണ്ടതുനേരം  കൊണ്ടുപോയ് മറച്ചിതു ഗോവത്സന്മാരെയെല്ലാം   രണ്ടാമതൊളിപ്പിച്ചു ഗോപബാലന്മാരെയും. പൈക്കിടാങ്ങളെത്തിരഞ്ഞെങ്ങുമേ കാണായ് കയാൽ   പുഷ് ക്കരേക്ഷണൻ ഇങ്ങു വന്നു നോക്കിയ നേരം  ബാലന്മാരേയും തത്ര കാണാഞ്ഞു വിസ്മയിച്ച ലീലാമാനുഷൻ വിധിമായയെന്നറിഞ്ഞപ്പോൾ ഗോകുലജനങ്ങളും ഗോക്കളും വിരിഞ്