Skip to main content

Posts

Showing posts from April, 2015

DaShamam Kilippaattu, Part 45, Chapter 17 full

SRee rAdhA-KR^shNAya nama: SRee ParamESvara-GuravE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  — 17 കാളിയൻതന്നെപ്പറഞ്ഞയച്ചു കൃഷ്ണൻതാനും  കാളിന്ദീതീരേ കരേറീടിനാൻ മോദത്തോടും ദിവ്യരത്നങ്ങൾകൊണ്ടും ദിവ്യഹാരങ്ങൾകൊണ്ടും  സർവാങ്ഗമലങ് കരിച്ചുള്ളൊരു ശോഭയോടും  മന്ദഹാസങ്ങളോടും കൃഷ്ണനെക്കണ്ടനേരം  നന്ദാദിഗോപന്മാർക്കും ഗോപസ്ത്രീജനങ്ങൾക്കും  ഉണ്ടായ സന്തോഷങ്ങൾ എന്തു ഞാൻ പറയുന്നു? കണ്ടവർ കണ്ടവർ ചെന്നാശ്ലേഷം  ചെയ് തീടിനാർ. നന്ദരോഹിണീയശോദാദികളെല്ലാവർക്കു ം  നന്ദനൻ ഉണ്ടാകുന്പോൾ ഉള്ളൊരു സുഖം വന്നു. 10 പുത്രനെ മടിയിൽ വെച്ചാശ്ലേഷം ചെയ് തു നന്ദ-- പത്നിയാം യശോദയും കണ്ണുനീർ വാർത്തീടിനാൾ. മന്ദഹാസവും ചെയ് തു രാമനും അനുജനെ  മന്ദമെന്നിയേ ചെന്നു പിടിച്ചുകൂട്ടീടിനാൻ. ഇങ്ങിനെ ഗോപന്മാരും ബാലരും പശുക്കളും  അങ് ഗനമാരും മോഹവാരിധീനിമഗ്നരായ്  രാത്രിയും വന്ന നേരം കാളിന്ദീതീരത്തിങ്കൽ  ക്ഷുത്തൃഷ്ണാപരിശ്രാന്തമാനസന്മാ രായ് വാണാർ. രാത്രിയിൽ എല്ലാവരും ഒന്നിച്ചു കിടക്കുന്പോൾ  കത്തിവന്നിതു നാലുഭാഗവും ദാവാനലൻ. 20 കാട്ടുതീ കണ്ടു ഭയം പൂണ്ടിതു ബാലന്മാരും  പ

DaShamam Kilippaatu, Part 44, Chaper 16, Lines 151- 192

SRee Guruvayroorappan SaraNam! SRee ParamESvara GuravE nama: പുറയന്നൂർ  ദശമം കിളിപ്പാട്ട്  --  അദ്ധ്യായം  16  നിന്തിരുവടിയുടെ തത്വവും  അറികയി--  ല്ലന്തരങ് ഗത്തിൽ മദം പാരമുണ്ടെല്ലായ് പ്പോഴും. ഇത്തരം സ്വഭാവങ്ങൾ ഞങ്ങൾക്കു കൽപ്പിച്ചതു-- മുത്തമപൂരുഷനാകുന്നൊരു ഭവാൻതന്നെ. തന്നുടെ സ്വഭാവങ്ങൾ ഒക്കെവേ കളവതി-- നിന്നൊരുവനും പാത്രമല്ലല്ലോ ജഗൽപ്പതേ ! എങ്കിലും ഇന്നു മമ ഭാഗ്യവൈഭവത്താലേ  നിൻ  കഴലിണ മമ മസ്തകേ ചേർന്നുവല്ലോ. എന്നതുകൊണ്ടു  മമ പാപവും മദങ്ങളും  ഇന്നകന്നിതു മനശ്ശുദ്ധിയും വന്നു തുലോം. 160 ദുഷ്ടനിഗ്രഹത്തിനായ് വന്നവതരിച്ച നീ  ദുഷ്ടനാം എന്നെയിന്നു നിഗ്രഹിയ് ക്കിലും കൊള്ളാം. ഇച്ഛയോടനുഗ്രഹം നൽകുന്നാകിലും കൊള്ളാം; ത്വച്ചരണങ്ങൾ മമ ശരണം നമോസ്തുതേ !! " ഇത്തരം പറഞ്ഞോരു കാളിയൻ തന്നോടപ്പോൾ  ചിത്തകാരുണ്യം പൂണ്ടു കൃഷ്ണനും അരുൾ ചെയ് തു. "നിന്നുടെ ചിത്തശുദ്ധി വരുത്തീടുവാൻ ഞാനും  ഇന്നിതു ചെയ് തീടിനേൻ, ഖേദിയ് ക്കായ് കേതും ഭവാൻ. ചിത്തശുദ്ധിയും തവ വന്നിതു വഴിപോലെ  സത്വരം കാളിന്ദിയിൽനിന്നു നീ ഗമിയ് ക്കേണം. 170 എത്രയും മുഖ്യ

DaShamam Kilippaatu, Part 43, Chapter 16, Lines 101-150

SRee Guru-Pavana-PurESAya  nama: SRee ParamESvara MahA-KavayE nama: SRee-MahA-BhAgavatam daSamam --  Chapter 16 -- Lines 101 - 150 ഗാനവും ചെയ് തീടിനാർ മോദേന ഗന്ധർവന്മാർ; ആനന്ദത്തോടു മുനിവൃന്ദവും സ്തുതിചെയ് താർ. ദിവ്യനൃത്തത്തിനൊത്ത താളത്തിൽ അമർത്ത്യന്മാർ  ദിവ്യവാദ്യങ്ങൾകൊട്ടിഗ് ഘോഷിച്ചു തുടങ്ങിനാർ. എത്രയും കോപത്തോടു കാളിയഫണീന്ദ്രനും  ഉത്തമഫണമോരോന്നുയർത്തീടുന്നേരം  സത്വരം അതിന്മേൽപ്പോയ് നൃത്തമാടീടും കൃഷ്ണൻ; മസ്തകമതും താഴ്ത്തും, മറ്റേതൊന്നുയർത്തീടും. അന്നേരമതിന്മേൽപ്പോ, മന്നേരത്തതും താഴ്ത്തും പിന്നെയും അതുപോലെതന്നെയെന്നതേ വേണ്ടൂ.    110 ഇത്തരം പലവുരു കഴിഞ്ഞോരനന്തരം  മസ്തകം ഉയർത്തുവാൻ ശക്തിയില്ലായ് കമൂലം എത്രയും വശംകെട്ടു കാളിയഫണീന്ദ്രനും  വക്ത്രങ്ങൾതോറും പുറപ്പെട്ടിതു രുധിരവും. മസ്തകങ്ങളും തകർന്നെത്രയും വശംകെട്ടു   ചിത്തത്തിൽ നാരായണപാദത്തെ നിരൂപിച്ചു. പ്രാണസംശയംപൂണ്ട ഭർത്താവുതന്നെക്കണ്ടു  പാണികൾ കൂപ്പിക്കൊണ്ടു കാളിയപത്നിമാരും  നന്ദനന്മാരോടോത്തു ചെന്നുടൻ ഭക്തിയോടും  നന്ദനന്ദനൻതന്റെ കാൽത്തളിരിങ്കൽ വീണാർ. 120 വന്ദിച്ചു

DaShamam Kilippaatu, Part 42, Chapter 16, Lines 49-100

SRee rAdhA-KR^shNAya nama: SRee ParamESvara Bhakta-kavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  — 16 Lines 49 -- 100 വെള്ളത്തിൽ നീന്തിത്തുടിച്ചങ്ങിനെ തിരകളെ-- ത്തള്ളിയും ആനന്ദിച്ചും കൃഷ്ണനും കിടക്കുന്പോൾ  50 ഘോരശബ്ദങ്ങൾ കേട്ടു കോപിച്ചു ഫണീന്ദ്രനും രോഷവേഗേന പുറപ്പെട്ടുവന്നൊരു നേരം  കൊണ്ടൽവർണ്ണൻതാനും ക്രീഡിച്ചുകിടപ്പതു കണ്ടു കോപേന ചെന്നു ചുറ്റിനാൻ ഉടലെല്ലാം. ദുർമ്മതിയാകുന്നവൻ കോപത്തെസ്സഹിയാഞ്ഞു  മർമ്മങ്ങൾ നോക്കിത്തന്നെ കടിച്ചാൻ പലതരം. ഗോപാലബാലന്മാരും ആയതു കണ്ടനേരം  താപേന മോഹംപൂണ്ടു ഭൂമിയിൽ വീണീടിനാർ.   ഗോക്കളും വൃക്ഷങ്ങളും വത്സരും കൃഷ്ണൻതന്നെ നോക്കിനിന്നശ്രുക്കളും പൊഴിച്ചു ശബ്ദിയ് ക്കുന്നു.  60 അന്നേരം  അന്പാടിയിൽ ദുർന്നിമിത്തങ്ങൾ കണ്ടു  നന്ദാദിഗോപന്മാരും എത്രയും ഭയംപൂണ്ടാർ. രാമനെ വേർപിരിഞ്ഞു കൃഷ്ണൻ പോയതുമറി-- ഞ്ഞാമയം പൂണ്ടു പുറപ്പെട്ടിതങ്ങെല്ലാവരും. വൃത്താന്തമെല്ലാം ഉള്ളിലറിഞ്ഞു ബലഭദ്രൻ  ചിത്തത്തിൽ മോദം പൂണ്ടാൻ;  ഒന്നുമേ ചൊല്ലീലപ്പോൾ. ഗോപവല്ലഭന്മാരും ആബാലവൃദ്ധം ചെന്നു  താപേന വനംപുക്കു കൃഷ്ണനെത്തി

DaShamam Kilippaatu, Part 41, Chapter 16, Lines 1-48

SRee-Guru-Pavana-PurESAya nama: SRee ParamESvara-Bhakta-KavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  — 16 ശ്രീശുകൻ തന്നോടപ്പോൾച്ചോദിച്ചാൻ പരീക്ഷിത്തു:-- "കേശവനതിഘോരനാകിയ ഫണീന്ദ്രനെ  എത്രയും അഗാധമായുള്ളോരു ജലത്തിൽ നി-- ന്നെത്രയും വേഗത്തോടുമെങ്ങിനെ കളഞ്ഞതു ? വിസ്തരിച്ചരുൾചെയ്ക വേണ"മെന്നതു കേട്ടു  ചിത്തമോദേന മുനിശ്രേഷ്ഠനുമരുൾ ചെയ്തു:-- “നല്ലൊരു രമണകദ്വീപത്തിൽ നാഗേന്ദ്രന്മാർ  എല്ലാരും വസിയ് ക്കുന്നു പണ്ടേയ് ക്കുപണ്ടേ തന്നെ. താർക്ഷ്യനു വാവുതോറും ബലികൾ നൽകുമവർ  താർക്ഷ്യനും അവർകളെക്കൊല്ലുകയില്ലക്കാലം. 10 അങ്ങിനെ വാഴുംകാലം കാളിയസർപ്പേശ്വരൻ  തിങ്ങിന വിഷവീര്യം കൊണ്ടേറ്റം മദിയ് ക്കയാൽ  നല്ലൊരു ബലിയെല്ലാം താൻതന്നെ ഭുജിച്ചിതു; കൊല്ലുവാൻ വന്നീടിനാൻ അന്നേരം ഗരുഡനും. പേടിയെന്നിയേ യുദ്ധം തുടങ്ങി കാളിയനും  ഓടിനാൻ ചെറ്റുനേരം ചെന്നപ്പോൾ ഭയത്തോടും. തന്നുടെ പുത്രമിത്രകളത്രാദികളോടും  ചെന്നവൻ കാളിന്ദിതന്നുള്ളിലാമ്മാറു വാണാൻ. പണ്ടൊരുനാളിൽ താർക്ഷ്യൻ കാളിന്ദിതന്നിൽച്ചെന്നു  കണ്ട മത്സ്യങ്ങളെല്ലാം തിന്നുതിന്നൊടുക്കുന്പോൾ 

DaShamam Kilippaattu, Part 40, Chapter 15, Lines 56-78

SRee Guruvaayoorappa smaraNam, SRee ParamESvara Bhakta-KavayE nama: Chapter 15, line 57 to the end അന്നേരം യശോദയും രോഹിണിതാനും ചെന്നു  നന്ദനന്മാരെക്കുളിപ്പിച്ചു കോപ്പണിയിച്ചു  അന്നവും പാലും തൈരും വെണ്ണയും ഭുജിപ്പിച്ചു  തന്നുടെ ശയ് യതന്മേൽ കിടത്തിയുറക്കിനാർ.   60 ഇങ്ങിനെ ചില ദിനം കഴിഞ്ഞോരനന്തരം  അന്നൊരു ദിനം രാമൻകൂടാതെ കൃഷ്ണൻ താനും  ഗോക്കളോടൊരുമിച്ചു ബാലന്മാരോടും കൂടി--  പ്പുക്കിതു കളിപ്പാനായ് ക്കാളിന്ദീതീരത്തിങ്കൽ. ദാഹത്തെസ്സഹിയാഞ്ഞു ഗോക്കളും ബാലന്മാരും  മോഹനമായ ജലം കണ്ടതിവേഗത്തോടും   പാനം ചെയ് തൊരു നേരം  കാളിയൻ വിഷം  കൊണ്ടു  ദീനമോടവനിയിൽ മരിച്ചു വീണീടിനാർ. ജീവനും വേർപെട്ടവർ വീണതു കണ്ടനേരം  ദേവകീസുതൻതാനും ഏറ്റവും കാരുണ്യത്താൽ  70 തന്നുടെ കടാക്ഷങ്ങളാകുന്നോരമൃതത്താൽ  ഒന്നൊഴിയാതേ ജീവിപ്പിച്ചിതു  കൃഷ്ണനപ്പോൾ. ദുഷ്ടമാം  കാളിന്ദിതൻ ജലം ഇന്നെല്ലാവർക്കും  ഇഷ്ടമായനുഭവിച്ചീടുമാറാക്കീടേണം എന്നോർത്തു കാളിന്ദിയിൽ കിടക്കും സർപ്പേശനെ-- ത്തന്നുടെ  ലീലകൊണ്ടു കളഞ്ഞാൻ ദാമോദരൻ. മേളത്തിൽപ്പതിനഞ്ചാം അദ്ധ്യായം ചൊന്നേൻ; ഇനി  കാളിയമർദ്ദനത്

DaShamam Kilippaattu, Part 39, Chapter 15, Lines 1-56

SRee Guru-Pavana-PurESAya nama; SRee ParamESvara Bhakta-KavayE nama: ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം  —  അദ്ധ്യായം  — 15 കോമളപൌഗണ്ഡമാം കാലം വന്നൊരുശേഷം  രാമനോടൊരുമിച്ചു കൃഷ്ണനും മോദത്തോടും ഗോക്കളെ മേച്ചു തുടങ്ങീടിനാർ അതുകാലം  പുക്കിതങ്ങൊരുദിനം നല്ലൊരു വനംതന്നിൽ. തന്നുടെ വയസ്യരോടൊന്നിച്ചു വൃന്ദാവനം  തന്നുടെ മോഹനത്വം കണ്ടുകണ്ടാനന്ദിച്ചു   ഓരോന്നു പറകയും ഉച്ചത്തിൽച്ചിരിയ് ക്കയും  ഓരോന്നു കളിയ് ക്കയും ഗോക്കളെ വിളിയ് ക്കയും  ഇങ്ങിനെ സഞ്ചരിച്ചു മദ്ധ്യാഹ്നകാലത്തിങ്കൽ  അങ്ങൊരു മണലിൽ ച്ചെന്നെല്ലാരും ഇരിയ് ക്കുന്പോൾ   10 രാമകൃഷ്ണന്മാർക്കേറ്റം ഇഷ്ടനാം ശ്രീദാമാവും  പ്രേമത്താൽ സുബലാദിബാലരും ചൊല്ലീടിനാർ:— "നന്ദനന്ദന, സർവദുഷ്ടനാശന, കൃഷ്ണ ! സുന്ദര, മഹാബലശൌര്യവാരിധേ, രാമ ! ഉണ്ടൊരു താലവനം ഇവിടെസ്സമീപത്തു  കണ്ടാലെത്രയും മനോമോഹനം എന്നേ വേണ്ടൂ. താലപക്വങ്ങളുണ്ടെത്രയും മനോഹരം,  ബാലരായന്നുതന്നേ കേട്ടിരിയ് ക്കുന്നു ഞങ്ങൾ. എത്രയും ദുഷ്ടനായ ധേനുകാസുരനുണ്ടു  തത്രൈവ വസിയ് ക്കുന്നു ഗർദ്ദഭവേഷത്തോടും. 20 ഗർദ്ദഭാസുരൻതന്നെപ്പേടിച്ചിട്ടി തുകാലം