Skip to main content

Posts

Showing posts from June, 2020

കോവിഡ്-19 എന്ന മഹാമാരിയും ഭഗവാനും

കോവിഡ് -19  എന്ന   മഹാമാരിയും   ഭഗവാനും ഈ   കോവിഡ്   മഹാമാരിയുടെ   പിടിയിൽ   അമർന്നിരിക്കുന്ന   പ്രപഞ്ചത്തിന്   എന്നാണ് മുക്‌തി   ലഭിക്കുക ?  ഭഗവാനേ ,  എന്നാണിതിന്   ഇനിയൊരു   അവസാനം ?  ഇത്തരം അനവധി   ചോദ്യങ്ങൾ   മനസ്സിലെ   ഭഗവാനോട്   ചോദിച്ചു   കൊണ്ടിരിക്കുമ്പോൾ പൊന്തി   വന്ന   ചിന്തകളിൽക്കൂടി   ഭഗവാൻ   എന്നെ   മധുരയിലേക്കും മഗധരാജ്യത്തിലേക്കും   കൊണ്ടുപോയി . കംസനിഗ്രഹത്തിനു   ശേഷം   കംസപിതാവായ   ഉഗ്രസേനനെ   രാജാവാക്കി ,    ഉദ്ധവരെ മന്ത്രിയാക്കി ,  ഭഗവാൻ   മധുരയിൽ   സുഖമായി   വസിക്കുന്നു .  കംസന്റെ ഭാര്യാപിതാവായ   ജരാസന്ധന്   കൃഷ്ണനെ   വധിച്ച്   പകരം   വീട്ടണം .  ഇരുപത്തിമൂന്ന് അക്ഷൌഹിണിപ്പടയുമായി   യുദ്ധത്തിന്   വന്നു .  ഭഗവാൻ   തോല്പിച്ചു  ,  പടയിലെ ,  ജരാസന്ധനൊഴിച്ചുള്ള   ദുഷ്ടന്മാരെയെല്ലാം   കൊന്നു .  ജരാസന്ധൻ   തോറ്റ് തിരിച്ചുപോയി ,  പിന്നേയും   ഇരുപത്തിമൂന്ന്   അക്ഷൌഹിണി   സംഘടിപ്പിച്ച് വന്നെതിർത്തു .  പിന്നേയും   ഭഗവാൻ   ജരാസന്ധനെയൊഴിച്ച്   എല്ലാ   ദുഷ്ടന്മാരേയും വധിച്ച്   തിരിച്ചയച്ചു .  ഇപ്രകാരം   പതിനേഴു   പ്രാവശ്യം   ഭഗവാൻ ജരാസന്ധനെക്കൊല്ലാതെ   മറ്റു   ദുഷ്ടരെ   ക

കോവിഡ്-19ലും നിറഞ്ഞു നില്ക്കുന്ന വിരാട് പുരുഷൻ

കോവിഡ്-19ലും നിറഞ്ഞു നില്ക്കുന്ന വിരാട്പുരുഷൻ എല്ലാവർക്കും കാണുകയും അനുഭവപ്പെടുകയും ചെയ്യാവുന്ന ഭഗവാന്റെ രൂപമാണല്ലോ വിരാട്പുരുഷരൂപം? അതെ, മേഘങ്ങൾ ആ പരമപുരുഷന്റെ മുടി, സൂര്യചന്ദ്രന്മാർ കണ്ണുകൾ, വൃക്ഷങ്ങൾ രോമങ്ങൾ, കാറ്റ് ഭഗവാന്റെ നിശ്വാസം, അങ്ങനെ നാം കാണുന്നതും കേൾക്കുന്നതും ഒക്കെ ഭഗവത്സ്വരൂപം. വിശ്വം തന്നെ രൂപമായവൻ! ആ വിശ്വരൂപം , യശോദാദേവി കണ്ണൻ കോട്ടുവായിട്ടപ്പോഴും , മണ്ണു തിന്ന കണ്ണന്റെ വായിലും കണ്ടു. യശോദാദേവിയും നാമും മറ്റെല്ലാവരും കാണുന്ന വിശ്വരൂപത്തിനെ നാം കാണുന്നതായി നടിക്കുന്നില്യ. അഥവാ നാം കാണുന്നതിനെയൊക്കെ മറ്റൊന്നായി കാണാൻ ശ്രമിക്കുന്നു, മറ്റൊന്നായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു, പലതിനെയും സ്വന്തമാണെന്നും മറ്റൊരാളുടെയാണെന്നും മുദ്രകുത്തുന്നു. പൂവായി വിരിഞ്ഞു നിൽക്കുന്ന ഭഗവാനെ അറുത്തും, ദളങ്ങളാക്കി പിരിച്ചും ഭഗവാന്റെ പ്രസാദത്തിനായി വീണ്ടും അർച്ചിക്കുന്നു! പശുവായി നിൽക്കുന്ന ഭഗവാനെ പറ്റെ കറന്ന് പാൽപ്പായസമുണ്ടാക്കി പ്രീതിപ്പെടുത്താൻ  ശ്രമിക്കുന്നു. നമ്മുടെ മാതാപിതാക്കളായും, ബന്ധുക്കളായും ഭർത്താവും ഭാര്യയും മക്കളും ആയും നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഭഗവാനെ "എന്റെ

നഷ്ടപ്പെടുമെന്ന ഭയം നഷ്ടമാകണം

Written on May 15, 2019 നഷ്ടപ്പെടുമെന്ന ഭയം നഷ്ടമാകണം നാരദ ഭക്തി സൂത്രം മുഴുവൻ ഭക്തിയുടെ നിർവചനങ്ങൾ ആണല്ലോ? ഓരോരുത്തർക്കും അവനവന് രുചികരമായ അല്ലെങ്കിൽ മനസ്സിനിണങ്ങിയ നിർവചനങ്ങൾ അംഗീകരിക്കാം . സ്നേഹത്തിനെപ്പറ്റി നിരവധി സാഹിത്യ സൃഷ്ടികളിൽ ഉണ്ടെങ്കിലും നിർവചനം മാത്രമായി ഒരു കൃതിയില്ല. ഈശ്വരനെപ്പോലെ, സ്നേഹം എങ്ങും നിറഞ്ഞു നില്ക്കുന്നു. ആത്മ സ്നേഹം കൊണ്ട് കരയുന്നു, ചിരിക്കുന്നു, കൊല്ലുന്നു , മരണം വരിക്കുന്നു, സങ്കടം കൊടുക്കയും എടുക്കയും ചെയ്യുന്നു. എല്ലാറ്റിന്റേയും മൂലകാരണം "ഞാൻ" എന്ന പ്രതിഭാസത്തോടുള്ള സ്നേഹം. എനിക്ക് സ്നേഹത്തിന്റെ നിർവചനം വ്യക്തമല്ലാത്തതിനാൽ ഞാൻ സർവ്വ സംശയ നിവാരകനായ കൃഷ്ണനോട് ചോദിച്ചു: "കൃഷ്ണ , എന്താണീ സ്നേഹം? ഞാൻ കൃഷ്ണനടക്കം ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? സ്നേഹം എന്ന് പറഞ്ഞാൽ ഈശ്വരന്റെ ഒരു പര്യായം തന്നെയാണോ?  സർവ്വാന്തര്യാമിയായ അങ്ങയെയുള്ള സ്നേഹ മാണോ സ്നേഹം? ആ സച്ചിദാനന്ദം സദാ, ഇടതടവില്യാതെ,  അനുഭവിക്കാനുള്ള ത്വരയാണോ  സ്നേഹം? അവിടവിടെ പലതും വായിച്ചും അവിടവിടെ പലതും കേട്ടും വ്യക്തമായി മനസ്സിലാകാതെ, മനസ്സിലാക്കാൻ ശ്രമിക്കുന്ന എന്റെ വാചകക്കസർത്ത്

കൃഷ്ണനാരാണ്?

കൃഷ്ണനാരാണ്? കൃഷ്ണൻ കാർമേഘവർണത്തോടു കൂടിയ മുടിയിൽ പീലിയണിഞ്ഞ  മുരളിയൂതുന്ന വേണുഗോപാലനാണോ? മായാ മാനുഷനാണോ? അഛനേയും അമ്മയേയും പോലെ വാത്സല്യവും സ്നേഹവും പകരുന്ന രക്ഷിതാവാണോ? വെളിച്ചത്തിൽ നടക്കുന്ന ധർമ്മാധർമ്മളെ കണ്ട് പ്രതികരിക്കാതെ സാക്ഷി മാത്രമായി നില്ക്കുന്ന സൂര്യഭഗവാനെപ്പോലെ എല്ലാ കർമങ്ങളുടേയും സാക്ഷി മാത്രമാണോ?  എല്ലാവരുടെയും മനസ്സിനെ വശീകരിക്കുന്ന കാമുകനായ മന്മഥ മന്മഥനാണോ? ജന്മജന്മാന്തരങ്ങളായി ചെയ്ത കർമങ്ങളുടെ ഫലദാതാവാണോ? കരുണാസാഗരനാണോ? കാരുണ്യം വിരളമായി മാത്രം വർഷിക്കുന്നവനാണോ? വാത്സല്യ പാത്രമായി കാണാൻ വെമ്പുന്ന കുഞ്ഞിക്കൃഷ്ണനാണോ? ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യുമ്പോൾ പോലും മുഖത്തെ പുഞ്ചിരി മായാത്ത ഭാവാതീതനാcണാ? ശിഷ്ടന്മാർക്കും ഭക്തന്മാർക്കും വേണ്ടി എന്തു ത്യാഗവും സഹിക്കുന്ന ഭാവാധീനനാണോ? ചിലപ്പോൾ ഒരു പാട് ദുഖം സഹിക്കുന്ന സജ്ജനങ്ങളേയും ഭക്തരേയും അവഗണിക്കുന്നു എന്ന തോന്നത്തക്ക വിധം നിർവികാരനാണോ? എത്ര വിളിച്ചാലും കേട്ടില്ലെന്ന് നടിക്കുന്ന ഒന്നാന്തരം നടനാണോ? പരിഭവിച്ചാലും പരാതിപ്പെട്ടാലും കരഞ്ഞാലും പാൽപ്പുഞ്ചിരി തൂകി വശീകരിക്കുന്നവനാണോ? സർവഭൂതാന്തര്യാമിയാണോ? പ്രപഞ്ചാകാരനാcണാ? യശോദ