Skip to main content

Posts

Showing posts from May, 2019

അരയന്നവും കൊതുകും

അരയന്നവും കൊതുകും. അരയന്നവും കൊതുകും തമ്മിൽ എന്തു ബന്ധം?  രണ്ടും ഭഗവാന്റെ സൃഷ്ടികൾ തന്നെയായതിനാൽ നമുക്ക്  ഭഗവാനോട് ചോദിക്കാം. ജിജ്ഞാസുക്കൾക്ക്‌ പറഞ്ഞു തരാൻ ഇഷ്ടമാണെന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണമെന്നത് ഭഗവാന് നിർബ്ബന്ധമാണ്. അതിനാൽ നമുക്ക് നമ്മുടെ ശ്രവണേന്ദ്രിയങ്ങൾ പരിപൂർണമായും ഭഗവാന് നൽകാം. "കൃഷ്ണ , അരയന്നവും കൊതുകും ഭഗവാന്റെ ചൈതന്യാംശങ്ങൾ തന്നെ.  അവയുടെ ഭേദം പറഞ്ഞു തരാമോ? " ഭഗവാൻ പറഞ്ഞു: " കവിഭാവന അനുസരിച്ച്, അരയന്നങ്ങൾക്ക് പാലും വെള്ളവും ചേർന്ന ഒരു മിശ്രിതത്തിൽ നിന്ന് പാൽ മാത്രം സ്വീകരിച്ച് വെള്ളത്തെ ത്യജിക്കാൻ കഴിയും. ഇവിടെ പാൽ ,, 'സത്തി'നേയു വെള്ളം അസത്തിനേയും പ്രതിനിധീകരിക്കുന്നു. നല്ലതു കൊള്ളാനും നല്ലതല്ലാത്തതു തളളാനും അരയന്നത്തിന് കഴിവുണ്ട്.  ജഗത്തിൽ നന്മയും തിന്മയും ഉണ്ട്. പഞ്ചേന്ദ്രിയങ്ങളാൽ കാണുന്നതും ശ്രവിക്കുന്നതും അനുഭവിക്കുന്നതും ഒക്കെ ത്രിഗുണമിശ്രമാണ്. അതിൽ സത്തായതിനെ മാത്രം എടുത്ത് അസത്തായതിനെ ത്യജിക്കണം . അതിനുള്ള എളുപ്പമാർഗ്ഗമാണത്രെ ഭഗവദ് ഭക്തിയും സജ്ജന സംസർഗ്ഗവും.  ഇനി കൊതുകിന്റെ കാര്യമെടുക്കാം. പാൽ

.അംഗ പൂജ

അംഗപൂജ ഭഗാവാന്റെ പാദാദികേശമോ കേശാദിപാദമോ ഓരോ അംഗങ്ങളായി മനസ്സിൽ കണ്ട് ആ അംഗത്തിനെ പൂജിക്കുന്നതാണ് അംഗപൂജ. പാദാദികേശം വർണിച്ച് പാദകമലങ്ങൾ തൊട്ട് തിരുമുഖവും ശിരസ്സും വരെ ഭഗവാന്റെ ഓരോ ശരീര ഭാഗങ്ങളേയും പൂജിക്കുന്ന അംഗ പൂജയിൽ നിന്നും വ്യത്യസ്തമായ ഒരു പൂജയാണ് അംഗാർച്ചന. അംഗാർച്ചനയിൽ ഭക്തന്റെ ഓരോ അവയവങ്ങളേയും ഓരോ കമലമാ യി സങ്കല്പിച്ച് ഭഗവാന്റെ പാദകമലങ്ങളിൽ അർപ്പിക്കുന്നു. ഏത് രാജാവ് ഭരിച്ച കാരണമാണോ ഭൂമിക്ക് പൃഥ്വി എന്ന പേർ ലഭിച്ചത് , ആ പൃഥു മഹാരാജാവ് ഇങ്ങനെ ഭഗവാന് അംഗാർച്ചന ചെയ്തിരുന്നു വത്രെ. നമുക്കും എല്ലാ അംഗങ്ങളും ഭഗവാന്റെ പാദകമലങ്ങളിൽ അർപ്പിക്കാം. ആ പാദകമലങ്ങളിൽ ശരണാഗതിയടഞ്ഞ് കലവറയില്ലാതെ, ഉപാധികളില്യാതെ സ്നേഹിക്കാം. 1. ഓം കൂർമമായ നമ:  അഹം പാദകമലം സമർപ്പയാമി ഞാൻ എന്റെ പാദമാകുന്ന കമലം കൂർമ്മ രൂപിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു. 2. ഓം നരസിംഹായ നമ: അഹം ഗുൽഫകമലം  സമർപയാമി എന്റെ ഞെരിയാണിയാകുന്ന കമലലം നരസിംഹരൂപിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു. 3. ഓം ഗോപാലായ നമ: അഹം ജംഘകമലം സമർപ്പയാമി ഞാൻ എന്റെ കണങ്കാലാകുന്ന കമലം ഗോപാലനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കു

ദിവ്യമായ കണ്ണട

ദിവ്യമായ കണ്ണട രാവിലെ സദാ കൃഷ്ണ സ്മരണ ഉണ്ടാകണേ എന്ന് പ്രാർഥിച്ച് നടക്കാനിറങ്ങി. കുറച്ചു നടന്നപ്പോൾ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു കൊന്നമരം കണ്ടു. തങ്കക്കിങ്ങിണി ചാർത്തിയ കൊച്ചു കൃഷ്ണന്മാർ പുഞ്ചിരി തൂകി ആ മരത്തിൽ അങ്ങിങ്ങായി നില്ക്കുന്ന പോലെ തോന്നി. സത്യത്തിൽ ആ മനോഹരമായ കൊന്നപ്പൂക്കളുടെ ഭാഗ്യം ഓർത്ത് മനസ്സിൽ സന്തോഷം നിറഞ്ഞു. അല്ലെങ്കിലും മനുഷ്യനൊഴിച്ച മറ്റു സർവ്വ ചരാചരങ്ങളും ഭഗവദിഛയെ മറികടക്കാൻ ശ്രമിക്കാതെ , ലോകനന്മക്കായി ജീവിക്കുന്നു. ഹിംസ്ര ജന്തുക്കൾ പോലും ജീവിത ചക്രം അനായാസമായി മുന്നോട്ടു പോകുന്നതിനെ സഹായിക്കുകയേ പതിവുള്ളു. വിശപ്പില്ലാതെ കൊന്നു തിന്നുകയോ, മിച്ചം വരുന്നത് കെട്ടിപ്പിടിച്ചിരിക്കുകയോ ചെയ്യുന്നില്ല. പൂക്കളിലും വള്ളികളിലും ഫലങ്ങളിലും ഈ ഭഗവത്സേവാതാത്പര്യം എത്ര കണ്ടിട്ടും നമ്മൾ പഠിക്കാതിരിക്കുന്നതും ഭഗവദിഛ തന്നെ എന്നോർത്തപ്പോൾ കുറച്ചു സമാധാനമായി. ഞാൻ ആ കൊന്നമരത്തിലിരിക്കുന്ന ഒരു കൊച്ചു കൃഷ്ണനോട് ചോദിച്ചു: "കൃഷ്ണ എന്തു കാണുമ്പോഴും എന്ത് കേൾക്കുമ്പോഴും, എന്തനുഭവിക്കുമ്പോഴും കൃഷ്ണസ്മരണയുണ്ടാവാൻ എന്താ ചെയ്യേണ്ടത്?" വേഗം, ആ പാൽപ്പുഞ്ചിരി തൂകിക്കൊണ്ട് കൃഷ്ണൻ പറഞ്ഞു

സുഷുപ്തി

സുഷുപ്തി. എന്നിൽ ആർത്തിരമ്പുന്ന എല്ലാ ശബ്ദങ്ങളോടും  നിശ്ശബ്ദത പാലിക്കാനും തിരകൾ പോലെ ആഞ്ഞടിക്കുന്ന ഉദ്വേഗങ്ങളോട് നിശ്ചലമാകാനും ഞാൻ അഭ്യർഥിച്ചു. കാരണം എനിക്ക് കൃ ഷ്ണനോട് സംവദിക്കണം. കൃഷ്ണൻ കേൾക്കണമെങ്കിൽ മറ്റു ശബ്ദങ്ങൾ ഒതുങ്ങണം. എല്ലാം എല്ലാം അറിയുന്ന കൃഷ്ണനോട് എന്തു പറയാനാണ്? മൌനം പൂണ്ട് ഞാനങ്ങനെ നില്ക്കുമ്പോൾ അകലെ നിന്നും ഓടക്കുഴൽവിളി കേട്ടു . അതും കേട്ട് ഞാനങ്ങനെ നടന്നു. മറ്റൊന്നും ഓർക്കാൻ ആ മധുര ഗീതം അനുവാദവും തന്നില്ല. കൃഷ്ണനോട് എന്തൊക്കെയോ പരിഭവങ്ങൾ, ഒരു പാട് പേരുടെ നിസ്സഹായവും ദയനീയവുമായ അവസ്ഥകളെ ആസ്പദമാക്കിയുള്ള പരിഭവങ്ങൾ, എന്റെ സ്വന്തം പരാതികൾ, പരിഭവങ്ങൾ, ഒക്കെ പറയാൻ ഒരുങ്ങിയിരുന്നതാണ്. വേണുഗാനം ആ വികാരാഗ്നിയെ മുഴുവൻ കെടുത്തി തണുപ്പിച്ചു. മാത്രമല്ല, ആ തിരുമുഖത്തിന്റെ സ്മരണ എന്റെ ദുഖങ്ങളെ  തത്ക്കാലത്തേക്കെങ്കിലും അലിയിച്ച് നേർപ്പിച്ച പോലെ.  ചെറിയ ജീവിതത്തിൽ ഒരു പാട് ദുഖങ്ങൾ  ഉണ്ടാകുമ്പോൾ കൃഷ്ണ സ്മരണ എന്ന ലായനിയുടെ അളവ് വർധിപ്പിച്ചു കൊണ്ടേയിരിക്കണം. ലായനി വേഗം പൂരിതമാകും (Saturated) കൃഷ്ണ സ്മരണ വറ്റിയാൽ, കടൽവെള്ളം വറ്റിയാൽ കല്ലുപ്പ് പ്രത്യക്ഷമാകും പോലെ ദുഖക്കല്ലുകൾ വീണ്ടും പ

വനമാലി

വനമാലി രാവിലെ നമ്മിൽ ഉണ്മയുടെ ബോധം ഉണർത്തി, മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ഭഗവാനെ നമസ്ക്കരിച്ച്‌ എഴുന്നേറ്റപ്പോൾ എന്തോ കാരണത്താൽ ഭഗവാന്റെ വക്ഷസ്സിലെ വനമാല ഓർമ വന്നു. പുഞ്ചിരിയിൽ കുളിച്ചു നില്ക്കുന്ന സർവാന്തര്യാമിയായ വേണുഗോപാലനോട് ഞാൻ സവിനയം ചോദിച്ചു: "ക്യഷ്ണ, അങ്ങ് കൌസ്തുഭ രത്നത്തിനും, . അഷ്ടൈശ്വര്യങ്ങളുടേയും ഉറവിടമായ ലക്ഷ്മീദേവിക്കും പുറമെ  എത്ര എത്ര ദിവ്യരത്നാങ്കിതമായ മാലകളും, മുത്തുമാലകളും, പവിഴമാലകളും അണിഞ്ഞിരിക്കുന്നു! അതിനെല്ലാം മീതെയായി ആ വനമാലയും അണിഞ്ഞിരിക്കുന്നു. മാത്രമല്ല, മറ്റെല്ലാ മാലകളും ഊരിവെച്ചാലും വനമാല സദാ മാറോട് ചേർന്ന് കിടക്കുന്നു. കൃഷ്ണ ,  ഈ വനമാല അങ്ങക്ക് ഇത്ര പ്രിയമാകാൻ എന്താണ് കാരണം? അറിയാൻ ഏറെ കൌതുകമുണ്ട്." ചുണ്ടിലെ പുഞ്ചിരി മായ്ച്ചു കളയാതെ, അളകങ്ങൾ  ഒതുക്കി കൃഷ്ണൻ പറഞ്ഞു: "വനമാലയിലെ പുഷ്പങ്ങൾ എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ജീവാത്മാക്കളാകുന്ന പുഷ്പങ്ങളുടെ പ്രതീകങ്ങളാണ്. അതിൽ സുഗന്ധമുള്ള പുഷ്പങ്ങളും, സുഗന്ധം ഇല്യാത്തവയും, വർണശബളമായവയും അല്ലാത്തവയും വെറും പടുമുള മുളച്ച ചെടികളിൽ ചിരിച്ചു നില്ക്കുന്ന കാട്ടുപൂക്കളും ഒക്കെയുണ്ട്. എനിക്കെല്ലാപ

അനന്തശയനം

അനന്തശയനം യശോദ ഓർത്തു: കൃഷ്ണന്റെ ഈ ലീലകൾ എത്ര മനോഹരം! പക്ഷെ ഞാനിന്നു വരെ വൈകുണ്ഠത്തിലെ അനന്തശായിയായ കൃഷ്ണനെ നേരിൽ കണ്ടിട്ടില്ല. കൃഷ്ണന്റെ ഗോവർദ്ധനനധാരിയായ  സുന്ദര രൂപവും കാളിയമർദ്ദനരൂപവും, കാലിമേയ്ക്കുന്ന കണ്ണന്റെ രൂപവും, വേണുഗോപാലരൂപവും, പിന്നെയും പല പല രൂപങ്ങളും കണ്ട് കൺ കുളിർത്തു. എന്നെങ്കിലും വൈകുണ്ഠരൂപവും കാണിച്ചു തരും. യശോദ കൃഷ്ണനും ബലരാമനും തലയിൽ ചൂടാനുള്ള മുല്ലമാല കെട്ടുമ്പോൾ കുട്ടികളെല്ലാം മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു.  അവർ ഈ രണ്ടു പേർ മാറി മാറി ദ്വന്ദ്വയുദ്ധം ചെയ്ത് കളിച്ചു കൊണ്ടിരുന്നു.  അവസാനം ബലരാമനും കൃഷ്ണനും തമ്മിലായി ദ്വന്ദ്യയുദ്ധം. ബലരാമൻ ബലവാനാണെങ്കിലും കുറച്ച് സമയം കൊണ്ട് കൃഷ്ണൻ ബലരാമനെ തട്ടി താഴെയിട്ടു. വേഗം മുകളിൽ കേറി കിടപ്പായി.  യശോദ നോക്കിയപ്പോൾ അതാ അത്യത്ഭുതം! ബലരാമൻ തന്റെ സ്വരൂപമായ അനന്തനായി കിടക്കുന്നു കൃഷ്ണൻ വൈകുണ്ഠരൂപിയായി, അനന്തശായിയായി മുകളിലും . യശോദ പൂക്കൾ താഴെയിട്ട് വീണു വീണ് നമസ്ക്കരിച്ച് എഴുന്നേറ്റപ്പോൾ അതാ  ബലരാമേട്ടനെ തോൽപ്പിച്ച് താഴെയിട്ട് വയറിൽ കേറിക്കിടക്കുന്ന കൃഷ്ണൻ. ഒന്നുകൂടി ഇമ അടച്ചു തുറന്നപ്പോൾ വീണ്ടും വൈകുണ്ഠരൂപം! പിന്നെയും കൃ

കൃഷ്ണന്റെ ഞാനും എന്റെ കൃഷ്ണനും

കൃഷ്ണന്റെ ഞാനും എന്റെ കൃഷ്ണനും എന്നും എല്ലാവരുടെ ഉള്ളിലും നിന്ന് പുഞ്ചിരി തൂകുന്ന ഭഗവാനോട് ഒരു ദിവസം ഞാൻ ചോദിച്ചു: കൃഷ്ണ , "കൃഷ്ണന്റെ ഞാൻ " ആ cണാ "എന്റെ കൃഷ്ണൻ" ആണോ? ഭഗവാൻ ചിരിതൂകിക്കൊണ്ടു തന്നെ പറഞ്ഞു: " നീ തന്നെ അതിനെപ്പറ്റി കുറച്ചാലോചിക്കൂ. അതിനു ശേഷം ഞാൻ പറഞ്ഞു തരാം" ഞാൻ എളുപ്പവഴി ആലോചിച്ചതായിരുന്നു. അതൊന്നും കൃഷ്ണന് സമ്മതമല്ല. ഞാൻ കണ്ണുമടച്ച്  "കൃഷ്ണന്റെ ഞാൻ " എന്ന "കൃഷ്ണന് " സർവ്വപ്രാധാന്യം നൽകുന്ന സങ്കൽപത്തേയും  "എന്റെ കൃഷ്ണൻ" എന്ന "എനിക്ക് "സർവ പ്രാധാന്യം നൽകുന്നസങ്കല്പത്തേയും മനസ്സിൽ വരച്ചു. ആദ്യത്തേതിൽ "കഷ്ണന്റെ ഞാനിൽ " , കൃഷ്ണൻ ഏറ്റവും മുകളിൽ വേണുവുമൂതി തലയും ഒന്ന് ചെറുതായി ചെരിച്ച്, കാലും പിണച്ച്, പുഞ്ചിരിയും പൊഴിച്ച്, കാരുണ്യവും വർഷിച്ച്, മഞ്ഞപ്പട്ടും വനമാലയും ധരിച്ച് നില്ക്കുന്നു . താഴെ, കൃഷ്ണന്റെ കീഴിൽ ഞാനും എന്റെ എന്ന് വിശേഷിപ്പിക്കുന്ന സർവ്വസ്വവും കാണാം. കൃഷ്ണൻ എല്ലാറ്റിനും ഉത്തരവാദിത്വം ഏറ്റെടുത്ത് എന്നേയും എന്റെ പരിവാരങ്ങളായ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളേയും അഞ്ച് കർമേന്ദ്രിയങ്ങളേയ

പരാതി പറയാമോ?

പരാതി പറയാമോ? വിഷജലാപ്യയാത് വ്യാളരാക്ഷസാത് വർഷമാരുതാത്  വൈദ്യുതാനലാത് വൃഷമയാത്മജാത്   വിശ്വതോഭയാത് ഋഷഭ തേ വയം രക്ഷിതാ മുഹു: വിഷജലത്തിൽ നിന്നും (കാളിയവിഷം നിമിത്തമുണ്ടായ നാശം ) സർപ്പമായി വന്ന അഘാസുരനിൽനിന്നും ഗോവർധനോദ്ധാരണം ചെയ്ത്, പെരുമഴയിൽ നിന്നും ഇടിത്തീയിൽനിന്നും വൃഷപുത്രനായ വ്യോമാസുരനിൽനിന്നും സകലഭവഭയങ്ങളിൽനിന്നും ഭഗവാനേ, ഞങ്ങൾ രക്ഷിക്കപ്പെടുകയുണ്ടായി. ഇന്ന് ഗോപികാഗീതം ചൊല്ലുമ്പോൾ ഈ ശ്ലോകം എന്നെ കുറെ ചിന്തിപ്പിച്ചു. ശരിയല്ലേ? എത്ര എത്ര ആപത്തുകളിൽ നിന്നും ഭഗവാൻ എന്നെ കരകയറ്റി ? മാത്രമല്ല, കാർന്നു തിന്നാൻ വന്നടുക്കുന്ന ഭവഭയങ്ങളെ എത്ര കാരുണ്യത്തോടെ എന്നും എപ്പോഴും അകറ്റുന്നു? ഒന്നാ രൂപം സ്മരിച്ചാൽ മതി, ഒന്നാ നാമം ഉച്ചരിച്ചാൽ മതി , ഭയവും ഭയക്കുന്ന ഭയരഹിതഭഗവാൻ മനസ്സിൽ കയറി വന്ന് ശാന്തി നൽകുന്നു. പരാതി പറയാമോ? പരിഭവിക്കാമോ? പാടില്ല്യ. എണ്ണമറ്റ അനുഗ്രഹങ്ങളെ വേണമെങ്കിൽ എണ്ണാം. അതിന്റേയും ആവശ്യമില്ല്യ. ഭഗവദനുഗ്രഹ്ത്തിൽ വർത്തിക്കുമ്പോഴാണല്ലോ ഭഗവദ് സ്മരണയുണ്ടാകുന്നത്? അതുണ്ടായാൽ എല്ലാ അനുഗ്രഹവുമായി. അതെപ്പോഴും ഉണ്ടാകാൻ ചരണപങ്കജങ്ങളിൽ നമിക്കുന്നു.

അദ്വൈത കൃഷ്ണൻ

അദ്വൈത കൃഷ്ണൻ മാധവാചാര്യരുടെ ദ്വൈതവും രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതവും ശങ്കരാചാര്യരുടെ അദ്വൈതവും ഒക്കെ നമുക്ക് ആ മഹാത്മാക്കൾ പറഞ്ഞു തന്നു. വളരെ പരിമിതമായ ജ്ഞാനcത്താടെ അതെല്ലാം വായിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ സംശയങ്ങൾ കൊണ്ട് മനസ്സു നിറയുന്നു. ഭാഗവതവും ദ്വൈതത്തിൽ തുടങ്ങി  വിശിഷ്ടാദ്വൈതത്തിലൂടെ അദ്വൈതമെന്ന പരമലക്ഷ്യത്തിലെത്തി നിൽക്കുന്നു. ഒരു സാധാരണ മനുഷ്യസ്ത്രീ ആയി ഈ സംസാരത്തിൽ ജീവിക്കുന്ന എനിക്ക് ദ്വൈതഭാവം പോലും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ?  ഒരു ദിവസം രാവിലെ വിളക്കു കൊളുത്തി ഞാൻ കൃഷ്ണനോടുതന്നെ എന്റെ സംശയം ചോദിച്ചു: കൃഷ്ണ , ദ്വൈതവും വിശിഷ്ടാദ്വൈതവും അദ്വൈതവും എന്നെ കുഴക്കുന്നു. എനിക്ക് മനസ്സിലാകുന്ന തരത്തിൽ ഒന്നു പറയൂ കൃഷ്ണ. കൃഷ്ണന്റെ കൃപ എന്നിൽ ചൊരിയൂ, അതുണ്ടായാൽ എന്റെ ബുദ്ധി തെളിയാൻ എന്തു പ്രയാസം ? ഒട്ടും തന്നെ പാകത വരാത്ത, പരിശുദ്ധമല്ലാത്ത എന്റെ മനസ്സിൽ സ്നേഹപൂർവ്വം കടന്നുവന്ന് കൃഷ്ണൻ മധുരമായി ചിരിച്ചു കൊണ്ട് പറഞ്ഞു: " ദ്വൈതഭാവത്തിൽ ഞാൻ  കൃഷ്ണൻ, നീ എന്നരികിലെ രാധ (അഥവാ എന്റെ പ്രിയഗോപികമാരിൽ ഒരാൾ ) എന്ന്  സങ്കൽപിച്ചുകൊൾക. വിശിഷ്ടാദ്വൈത്വഭാവത്തിൽ,  ഞാൻ കൃഷ്ണൻ നീ എ

തൃഷ്ണ മാറ്റുന്ന കൃഷ്ണൻ

അമ്മ എന്ന പദത്തെ ഒന്നു നിർവചിക്കാമോ? എന്തുകൊണ്ട് പെറ്റമ്മയെ ജനിച്ച ദിവസം തന്നെ കൈവെടിഞ്ഞു? എന്തുകൊണ്ട് പതിനൊന്നു വർഷങ്ങൾ പോറ്റി വളർത്തിയ പോറ്റമ്മയെയും എന്നെന്നേക്കുമായി പിരിഞ്ഞു പോയി?  ഇതൊക്കെ മാതൃദിനത്തിൽ തന്നെ കൃഷ്ണനോട് ചോദിക്കാമെന്ന് കരുതി ഞാൻ ഹൃദയ കുഹരത്തിന്റെ  വാതിൽക്കൽ നിന്നു. മകളും അമ്മയും മുത്തശ്ശിയമ്മയും ഒക്കെയായ എനിക്ക് കൃഷ്ണനോട് ചോദിക്കാൻ ധൃതിയായി. അമ്മയെ ഓർക്കാനും നമിക്കാനും ഒരു മാതൃദിനം വേണമെന്ന്  നിർബന്ധം പിടിക്കുന്ന ഒരു  സംസ്ക്കാരത്തെ ഞാനും കണ്ണടച്ച് അനുകരിക്കയാണല്ലോ എന്ന അനുകമ്പ  ആ പാൽപ്പുഞ്ചിരിയിൽ ഒളിഞ്ഞിരിക്കുന്നുണ്ടോ? എങ്കിലും കൃഷ്ണന്റെ ഞാനല്ലേ എന്ന ധൈര്യത്തിൽ ഞാൻ ചോദിക്കുക തന്നെ ചെയ്തു. കൃഷ്ണൻ മനസ്സിൽ മന്ത്രിച്ചതോ, എന്റെ മനസ്സിന്റെ വിഭ്രാന്തിയോ ഞാൻ താഴെ കുറിക്കുന്നതെന്നറിയില്ല. "അമ്മക്ക് അമ്മയർഹിക്കുന്ന നിർവചനം നൽകാൻ വിഷമമാണെങ്കിലും "കറകളഞ്ഞ, കലവറയില്യാത്ത സ്നേഹം " എന്ന് അമ്മയെ വിശേഷിപ്പിക്കാം. അവരുടെ കറ കളഞ്ഞ സ്നേഹത്തിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് ലോകസംഗ്രഹത്തിനായിക്കൊണ്ട് പെറ്റമ്മയെയും  പോറ്റമ്മയെയും ഞാൻ വിട്ടു പോന്നത്. അതാണ് അമ്മ. സമീപ

നഷ്ടപ്പെടുമെന്ന ഭയം നഷ്ടമാകണം

നഷ്ടപ്പെടുമെന്ന ഭയം നഷ്ടമാകണം നാരദ ഭക്തി സൂത്രം മുഴുവൻ ഭക്തിയുടെ നിർവചനങ്ങൾ ആണല്ലോ? ഓരോരുത്തർക്കും അവനവന് രുചികരമായ അല്ലെങ്കിൽ മനസ്സിനിണങ്ങിയ നിർവചനങ്ങൾ അംഗീകരിക്കാം . സ്നേഹത്തിനെപ്പറ്റി നിരവധി സാഹിത്യ സൃഷ്ടികളിൽ ഉണ്ടെങ്കിലും നിർവചനം മാത്രമായി ഒരു കൃതിയില്ല. ഈശ്വരനെപ്പോലെ, സ്നേഹം എങ്ങും നിറഞ്ഞു നില്ക്കുന്നു. ആത്മ സ്നേഹം കൊണ്ട് കരയുന്നു, ചിരിക്കുന്നു, കൊല്ലുന്നു , മരണം വരിക്കുന്നു, സങ്കടം കൊടുക്കയും എടുക്കയും ചെയ്യുന്നു. എല്ലാറ്റിന്റേയും മൂലകാരണം "ഞാൻ" എന്ന പ്രതിഭാസത്തോടുള്ള സ്നേഹം. എനിക്ക് സ്നേഹത്തിന്റെ നിർവചനം വ്യക്തമല്ലാത്തതിനാൽ ഞാൻ സർവ്വ സംശയ നിവാരകനായ കൃഷ്ണനോട് ചോദിച്ചു: "കൃഷ്ണ , എന്താണീ സ്നേഹം? ഞാൻ കൃഷ്ണനടക്കം ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? സ്നേഹം എന്ന് പറഞ്ഞാൽ ഈശ്വരന്റെ ഒരു പര്യായം തന്നെയാണോ?  സർവ്വാന്തര്യാമിയായ അങ്ങയെയുള്ള സ്നേഹ മാണോ സ്നേഹം? ആ സച്ചിദാനന്ദം സദാ, ഇടതടവില്യാതെ,  അനുഭവിക്കാനുള്ള ത്വരയാണോ  സ്നേഹം? അവിടവിടെ പലതും വായിച്ചും അവിടവിടെ പലതും കേട്ടും വ്യക്തമായി മനസ്സിലാകാതെ, മനസ്സിലാക്കാൻ ശ്രമിക്കുന്ന എന്റെ വാചകക്കസർത്ത് ഭഗവാനെ അലാസരപ്പെടുത്തുന്നു

കൃഷ്ണന്റെ കുസൃതി 12

കൃഷ്ണന്റെ കുസൃതി  12 നീണ്ട യാത്ര ചെയ്യുന്ന വാഹനത്തിൽ മുഷിഞ്ഞിരിക്കുമ്പോൾ പെട്ടെന്ന് കൃഷ്ണൻ കാതിൽ മന്ത്രിച്ചു: "നോക്കൂ, എന്തിനാ ഇങ്ങനെ ബോറടിച്ചിരിക്കുന്നത്? ഞാനുണ്ടല്ലോ അരികിൽ?" അയ്യോ, ശരിയാണ് . കുറച്ചു നരം കൃഷ്ണനോട് സംവദിക്കാം. ഞാൻ അതിന് തയ്യാറായപ്പാൾ കൃഷ്ണൻ ഹൃദയകുഹരത്തിന്റെ വാതിൽ പാതി തുറന്ന് തല മാത്രം എന്നെ കാണിച്ചു കൊണ്ട് ചോദിച്ചു:  " എപ്പോഴും നീയല്ലേ എന്നോട് , ഒരു കാര്യം ചോദിച്ചാൽ കൃഷ്ണൻ സമ്മതിക്കോ എന്ന് ചോദിക്കുക പതിവ്? ഇന്ന് ഞാൻ നിന്നോട് അതേ ചോദ്യം, ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ എന്ന് ചോദിക്കട്ടെ ?" ഞാൻ, "ഓ, ശരി കൃഷ്ണ, ഞാൻ തീർച്ചയായും സമ്മതിക്കാം" എന്ന് പറഞ്ഞു. അപ്പാൾ  ആ മായക്കണ്ണൻ കുസൃതി നിറഞ്ഞ, തീരെ അപ്രതീക്ഷിതമായ ചോദ്യം ചോദിച്ചത് കേൾക്കണോ?  ദാ ഇതാണ് ചോദ്യം. " ഞാൻ നിനക്ക് ഇനിയും എത്ര സുഖങ്ങൾ നൽകിയാലും, എത്ര തന്നെ ദുഖങ്ങൾ നൽകിയാലും നീ അതൊക്കെ ഏറ്റുവാങ്ങി എന്നെ എന്നുംമെന്നും കലവറയില്ലാതെ സ്നേഹിക്കുമോ? സമ്മതിക്കാമെന്ന് നീ വാക്കു തന്നു. ഇനി പിന്മാറരുത്." ചോദ്യം തീരെ അപ്രതീക്ഷിതമായതിനാൽ ഉത്തരം പറയാൻ ഞാൻ സമയമെടുത്തു. മനസ്സി

തൂലികാചിത്രം 11

തൂലികാചിത്രം 11 പിറ്റേ ദിവസം നാരദൻ ഭഗവാനോട് പറഞ്ഞു: "കൃഷ്ണ , എനിക്ക് ദ്വാരക വിട്ട് പോകാൻ തോന്നുന്നില്ല.  ബന്ധങ്ങളേയും ബന്ധനങ്ങളേയും പൊട്ടിച്ച് ആരെ പ്രാപിക്കാൻ എല്ലാ മുമുക്ഷുക്കളും ആഗ്രഹിക്കുന്നുവോ ആ ഭഗവാൻ തന്നെ കൺമുന്നിൽ നില്ക്കുമ്പോൾ ഇനി ഞാനെcങ്ങാട്ടു പോകും?" കൃഷ്ണൻ പുഞ്ചിരി തൂകി പറഞ്ഞു: "മഹർഷേ, അങ്ങക്ക് മതിയാകുന്നതുവരെ പാർക്കാം. ഏത്  പത്നീഗൃഹവും സന്ദർശിക്കാം. പക്ഷെ താമസിയാതെ ദ്വാരക കടലിൽ മുങ്ങും, യാദവന്മാർ നശിക്കും. ഞാൻ സ്വധാമത്തിലേക്ക് മടങ്ങും. അതിനു മുമ്പ് കാണേണ്ട ദൃശ്യങ്ങൾ ഒക്കെ കണ്ടോളൂ. നാരദൻ പിന്നേയും നടന്നു. സൂര്യപുത്രിയായ കാളിന്ദിയുടെ മന്ദിരത്തിലെത്തി. തത്സമയം കാളിന്ദിയും കൃഷ്ണനും സൂര്യഭഗവാന്റെ ഏഴ് വെള്ളക്കുതിരകൾ വലിക്കുന്ന മനോഹരമായ സ്വർണ്ണത്തേരിൽ വന്നിറങ്ങി. ഭഗവാൻ ഭാര്യാഗൃഹത്തിൽ അഥവാ സൂര്യലോകത്തിൽ പോയതായിരുന്നുവത്രെ.  സൂര്യ സാരഥിയായ അരുണൻ രഥത്തിലിരുന്ന് നാരദനെ വന്ദിച്ചു. പാവം അരുണന് അരക്ക് താഴെ വളർച്ചയില്ലല്ലോ? നാരദമുനി അരുണനെ അനുഗ്രഹിച്ചു. അരുണൻ എല്ലാവരോടും യാത്ര പറഞ്ഞ് പോയി. ഭഗവാൻ നാരദമുനിയെ കാൽ കഴുകിച്ച് അകത്തക്കാനയിച്ചു. ആസനവും നൽകി , ദാഹം തീർക്കാ