Skip to main content

Posts

Showing posts from January, 2015

DaShamam Kilippaatu 17, Chapter 8, Lines 51-100

SRee Guru-Pavana-Pura-nAthAya nama: SRee ParamESvara Bhakta-KavayE nama: daSamam --  Chapter 8  --  Lines 51 -- 100 "ദേഹികളുടെ ചിത്തം രമിപ്പിച്ചതുമൂലം രോഹിണീതനയനു രാമനെന്നല്ലോ നാമം. ഇന്നിവനോളം ബലം ആർക്കുമേ ഉണ്ടാകയി-- ല്ലെന്നതുകൊണ്ടു  ബലഭദ്രനെന്നൊരു നാമം.  കണ്ടവരുടെ ചിത്തം ആകർഷിച്ചതുമൂലം  ഉണ്ടാകും സങ്കർഷണൻ എന്നൊരു നാമം പിന്നെ. കൃഷ്ണവർണ്ണത്തെപ്പൂണ്ട നന്ദനൻ അവനുടൻ  കൃഷ്ണനെന്നൊരു നാമം ഇക്കാലം പറയേണ്ടൂ. മുന്നമങ്ങൊരു കാലം ബാലനാമിവൻതന്നെ   വന്നുടൻ വസുദേവപുത്രനായ്പ്പിറക്കയാൽ  60 ചൊല്ലിടാം വാസുദേവൻ എന്നൊരു നാമം കൂടി  ചൊല്ലിടാനരുതിവൻതന്നുടെ നാമമെല്ലാം. നാമങ്ങൾ കർമ്മങ്ങളും ജന്മങ്ങളിവയെല്ലാം  സീമയില്ലിതുമിവനെന്നതേ പറയാവൂ! ദുഃഖങ്ങളോരോതരം  നിങ്ങൾക്കു വന്നീടുന്ന-- തൊക്കവേ തീർക്കും ഇവൻ എന്നതു ധരിച്ചാലും. വിശ്വസിച്ചാലും നിങ്ങൾ ഇവനെ വഴിപോലെ; ശാശ്വതം അതുകൊണ്ടു  സർവവും സിദ്ധിച്ചീടും. വിസ്തരിച്ചേറെപ്പറയുന്നതെന്തിനു   ഞാനും  ഉത്തമപുരുഷനു തുല്യനായ് വരുമിവൻ." 70 എന്നെല്ലാം ഉരചെയ്തു ഗർഗ്ഗനും എഴുന്നള്ളി; നന്ദഗോപനും ഏറ്റ

Dashamam Kilippattu Part 16,Chapter 8, Lines 1-50

SRee Guru-Pavana-PurESAya nama: SRee ParamESvara Bhakta-KavayE nama: daSamam —  Chapter 8 ദശമം --  അദ്ധ്യായം  8  അക്കാലം യദുവീരന്മാരുടെ പുരോഹിതൻ മുഖ്യനാം ഗർഗ്ഗൻ വസുദേവന്റെ വചനത്താൽ  നന്ദ-ഗോകുലത്തിങ്കൽ  ചെന്നിതു, മോദത്തോടും നന്ദിച്ചു സൽക്കരിച്ചു നന്ദനും ഉരചെയ് തു:-- "ധന്യനായ്ച്ചമഞ്ഞു  ഞാനിന്നു നിന്തിരുവടി-- തന്നെക്കണ്ടതുമൂലം, സൌഖ്യവും വന്നൂ തുലോം. നമ്മുടെ ഗൃഹമതും കുലവും വിശുദ്ധമായ്; ജന്മവും സഫലമായ് വന്നിതു ഭാഗ്യവശാൽ. മോഹവാരിധിതന്നിൽ മഗ്നരാം കുടുംബികൾ-- ക്കൈഹികപാരത്രികസൌഖ്യങ്ങൾ വരുത്തുവാൻ  10 നിസ് പൃഹന്മാരായ് വിഷ്ണുഭക്തരായ് സമന്മാരായ്  ഉൾപ്പൂവിൽ കാരുണ്യവും ഏറുന്ന മുനീന്ദ്രന്മാർ  തഞ്ചാതേ ലോകങ്ങളിൽ സഞ്ചരിച്ചീടുമെന്ന-- തഞ്ചാറു വയസ്സെനിയ് ക്കായന്നേ കേൾപ്പുണ്ടു ഞാൻ. എന്നുടെ ഗൃഹംതന്നിലിന്നെഴുന്നെള്ളിയതും  എന്നെയുമനുഗ്രഹിച്ചീടുവാൻ തന്നെ നൂനം. ജ്യോതിശ്ശാസ്ത്രവും തപശ്ശക്തിയും ഭവാനോളം  ഏതൊരുവനുമില്ലെന്നെല്ലാർക്കും ബോധമല്ലോ. അങ്ങിനെയുള്ള ഭവാനെന്നുടെ പുത്രന്മാർക്കു  മങ് ഗളമായ നാമകർമ്മങ്ങൾ ചെയ്തീടേണം." 20 എന്നതു  ക

DaShamam Kilippaattu -15, Chapter 7, Lines 51-100

SRee Guru-VAyu-PurESAya  nama: SRee ParamESvara Bhakta-KavayE nama: ! Chapter 7, Lines 51-100 വൃക്ഷങ്ങൾ ശിലകളും ഗജങ്ങൾ ഗൃഹങ്ങളും  തത്ക്ഷണേ ചുഴന്നുടനാകാശേ ഗമിക്കുന്നു. അന്ധകാരവും വന്നു നിറഞ്ഞു, ജനങ്ങളു - മന്ധരായ് വന്നു, ചരക്കല്ലുകൾ വർഷിക്കുന്നു  മായകൊണ്ടിവയെല്ലാമുണ്ടാക്കി മഹാസുരൻ  മായാബാലകനെയുമെടുത്തു വേഗത്തോടെ  ആകാശേ പോകുന്നേരം ബാലനും ഗളം തന്നിൽ  കൈകൊണ്ടു പിടിച്ചിതു പേടിച്ചിട്ടെന്നപോലെ  നീലമാമല കൈയ്യിലെടുക്കുമസുരനു  ബാലകാൻ തന്റെ ഭാരം സഹിച്ചുകൂടായ്കയാൽ  കുണ്ഠനായ്പ്പാറതന്മേലടിപ്പാൻ തുടർന്നപ്പോൾ  കണ്ഠത്തിൽ പിടിച്ചോരു ബാലകൻ വിടായ്കയാൽ  വീർപ്പുകൾമുട്ടിക്കണ്ണു തുറിച്ചു വശം കെട്ടു  വായ്പ്പോടങ്ങലറിക്കൊണ്ടവനും വീണീടിനാൻ  നല്ലൊരു പാറതന്മേൽ വീണവൻ തകർന്നു പോയ്,-  ത്തെല്ലുമ കുമാരനു കേടുകൾ പിണഞ്ഞീല.     ചത്തുവീണൊരു ദൈത്യൻ തന്നുടെ മാറിടത്തിൽ  സ്വസ്ഥനായ് കിടക്കുന്ന ബാലനെക്കണ്ടനേരം  വല്ലവിമാരും ചെന്നങ്ങെടുത്തു വേഗത്തോടും  മെല്ലവേ യശോദതൻ കാരത്തിൽ നൽകീടിനാർ  മുലയും കൊടുത്തവൾ നന്ദഗോപനു നൽകി   പലതുമാശീർവാദം ചെയ്തിതു നന്ദൻതാനും. "എന്തൊരു സുകൃതം ഞാൻ ചെയ്തതെന്നറിഞ്ഞീല  ബ

DaShamam kilippaattu Part 14, Chapter 7, lines 1-50

ഭാഗവതം ദശമം കേരളഭാഷാഗാനം --   അദ്ധ്യായം 7  ഇങ്ങിനെ നന്ദഗോപൻതന്നുടെ ഗൃഹംതന്നിൽ  മങ് ഗളം നൽകീടുന്ന ഭഗവാൻ നാരായണൻ  ബാലകവേഷം പൂണ്ടു വാണോരു കാലത്തിങ്കൽ  മാലോകർക്കെല്ലാം ഉള്ളിൽ ആനന്ദം വളർന്നൂതേ. ഗോകുലത്തിങ്കൽ പശുവൃന്ദവും വൃക്ഷങ്ങളും  ചാകയുമില്ല, നാളിൽ നാളിലങ്ങുണ്ടായീടും. ക്ഷീരവും ഓരോ ഗോക്കൾക്കോരോരോ കുടമുണ്ടു  പാരാതെ മൂന്നുനേരം നിത്യവും കറന്നീടും. ദുർഭിക്ഷം, ദുർമ്മരണം എന്നിവ കേൾപ്പാനില്ലാ  ദുർഭഗമായ രൂപം എങ്ങുമേ കാണ്മാനില്ലാ. 10 അക്കാലം വാതിൽപ്പുറപ്പാടതു കഴിയ് ക്കാനായ്  ഒക്കെയും ഒരുക്കിനാർ നന്ദനുമെശോദയും. വാതിലും പുറപ്പെട്ടു  ഗോദാനങ്ങളും ചെയ്തു പ്രീതിയോടകത്തങ്ങു വന്നപ്പോൾ യശോദയും  നല്ലൊരു മെത്തതന്മേൽ കിടത്തി കുമാരനെ  മെല്ലവേ മുലകൊടുത്തുറക്കിപ്പോന്നൂ; പിന്നെ  വന്നൊരു ജനങ്ങളെസ്സൽക്കരിപ്പതിനായി-- സ്സന്നാഹത്തോടുമോരോ കോപ്പുകൾ കൂട്ടുന്നേരം  ദുഷ്ടനായുള്ള ശകടാസുരൻ കംസൻ ചൊല്ലാൽ   പെട്ടെന്നങ്ങൊരു ചാടായ് വന്നിതു മായത്താലേ.  20   ബാലകനുടെ മീതേ വന്നങ്ങു നിന്നീടിനാൻ; കാലുൻ കുടഞ്ഞൊന്നു കരഞ്ഞൂ കുമാരനും. ബാലകൻ കരഞ്ഞതു കേട്ടീല യശോദയും  നാല

DaShamam Kilippaattu- Part 13, Chapter 6, Lines 1- 72

SRee Guruvaayoorappa-smaraNam!! SRee ParamESvara Bhakta-kavayE nama: മഹാഭാഗവതം — ദശമം  — അദ്ധ്യായം  6  നന്ദഗോപനും പഥി ചിന്തിച്ചീടിനാൻ:-- "മഹാ-- ധന്യനാം വസുദേവൻ ചൊല്ലിയാലൊക്കുമല്ലൊ. എന്തുവാൻ മമ പുത്രനാപത്തു വരുന്നതു ? ഹന്ത ദൈവമേ, മമ മാനസം ഉരുകുന്നു." എന്നെല്ലാം നിരൂപിച്ചു പന്നഗശയനനെ-- ത്തന്നുള്ളിൽ ഉറപ്പിച്ചു വേഗേന നടകൊണ്ടാൻ. അക്കാലം പിശാചിയാം പൂതന ബാലന്മാരെ  ഒക്കവേ കൊന്നീടുവാൻ, കംസന്റെ നിയോഗത്താൽ ഓരോരോ ദിക്കിൽച്ചെന്നു കണ്ട ബാലകന്മാരെ-- പ്പാരാതെ കൊന്നുകൊന്നു നന്ദഗോകുലം  പുക്കാൾ.      10 സുന്ദരീവേഷം പൂണ്ടു മന്ദമായ് നടന്നവൾ  നന്ദഗോപന്റെ പുരം പുക്കിതു യദൃച് ഛ യായ്. സുന്ദരിയുടെ രൂപശോഭകണ്ടൊരു ഗോപ-- തന്വിമാരെല്ലാവരും സ്തബ്ധരായ് നിന്നുപോയി. മന്ദഹാസവും തൂകിപ്പൂതനതാനും  നന്ദ-- നന്ദനൻതന്നെയെടുത്തങ് കത്തിൽ കിടത്തിനാൾ. തന്നുടെ കാലൻതന്നെ നന്ദിച്ചു മടിയിൽ വെ-- ച്ചുന്നതസ്തനങ്ങളും കൊടുത്താൾ കൃശോദരി. "പാപിയാം ഇവളെ ഞാൻ കൊല്ലുവ"നെന്നുറച്ചു    കോപേന മുകുന്ദനും മുലയും കുടിച്ചു   തേ. 20 മോദമോടവൾ ചെറ്റു വസിച്ചോരനന്