Skip to main content

Posts

Showing posts from December, 2014

DaShamam Kilippaattu Part 4, Chapter 1, lines 153-210

ശ്രീ ഗുരുപവനപുരേശായ നമ: ശ്രീ പുറയന്നൂർ പരമേശ്വര ഭക്തകവയേ  നമ: ശ്രീ ഗുരുഭ്യോ നമ: ഇത്തരമോരോതരം വിസ്തരിച്ചുരചെയ്തു  ചിത്തത്തിലവനേതുമേൽക്കാഞ്ഞു വസുദേവൻ  പിന്നെയും വിചാരിച്ചു ചൊല്ലിനാ, "നെങ്കിൽ കേൾ  നീ  ഇന്നിവൾതങ്കൽനിന്നു മൃത്യുവില്ലല്ലോ തവ. പുത്രന്മാരിവൾ പെറ്റിട്ടുണ്ടാകുന്നവരെല്ലാം  എത്രയും വൈകാതെ ഞാൻ നിനക്കു തന്നീടുവൻ; വിശ്വൈകസാക്ഷിയാകും ആദിത്യൻ തന്നാണത്  വിശ്വസിച്ചാലും മമ ഭാഷിതം സത്യമത്രേ !"                          160  എന്നതു കേട്ടനേരം കംസനും വസുദേവൻ  തന്നുടെ സത്യമോർത്തിട്ടങ്ങിനെ തന്നെയെന്നാൻ. സോദരി തന്നെപ്പറഞ്ഞയച്ചു  പുരി പുക്കു  മോദേന വസിച്ചതു, ശൌരിയും ഗേഹം പുക്കാൻ. ഓരാണ്ടു കഴിഞ്ഞപ്പോൾ ദേവകി പെറ്റീടിനാൾ ചാരുതേജോമയനാം നല്ലൊരു കുമാരനെ. സഹിച്ചു കൂടാതൊരു ദു:ഖമുണ്ടെന്നാകിലും  മഹത്വമുണ്ടാകയാൽ അസത്യഭയത്തിനാൽ  ഉത്തമൻ വസുദേവൻ പുത്രനെയെടുത്തുടൻ  സത്വരം കംസൻ തന്റെ കരത്തിൽ നൽകീടിനാൻ.         170  ഉത്തമനായ ശൌരിതന്നുടെ സത്യം കണ്ടു  ചിത്തമോദേന കംസനിത്തരം ചൊല്ലീടിനാൻ: " ഉത്തമൻ ഭവാനത്രേ  പക്കൽനിന്നു 

DaShamam Kilippaatu Part 3, Chapter 1, lines 101- 152

ശ്രീ ഗുരുപവനപുരേശായ നമ: ശ്രീ പുറയന്നൂർ പരമേശ്വര ഭക്തകവയേ  നമ: ശ്രീ ഗുരുഭ്യോ നമ: വന്ന സന്തോഷത്തോടും മറ്റുള്ള ജനങ്ങളും  നന്ദിച്ചു ചെന്നു നിജമന്ദിരേ മേവീടിനാർ. മുഖ്യയാം കാളിന്ദിതൻ തീരത്തു മഥുരയെ-- ന്നാഖ്യയാം രാജധാനിതന്നിലങ്ങതുകാലം യാദവവൃഷ് ണ്യന്ധകഭോജാദികളെയെല്ലാം  മോദേന ശൂരസേനൻ പാലിച്ചു വാഴുംകാലം   ദേവകതനൂജയാം ദേവകിതന്നെ വസു-- ദേവനാം ശൂരപുത്രൻ ഭാഗ്യവാൻ വെട്ടീടിനാൻ. പൊന്നണിഞ്ഞാനകളും  അശ്വങ്ങൾ രഥങ്ങളും  സുന്ദരിമാരാം ദാസിവൃന്ദവും  ധനങ്ങളും  110 എന്നിവയനവധി നൽകിനാൻ ദേവകനും  കന്യകതന്നിലുള്ള വാത്സല്യം പെരുക്കയാൽ. ദേവകഭ്രാതാവാകും ഉഗ്രസേനന്റെ സുതൻ  കേവലമുഗ്രനാകും കംസനും അതുനേരം  നല്ലൊരു രഥംതന്നിൽ സോദരീസ്യാലന്മാരെ  മെല്ലവേ കരയേറ്റിക്കൊണ്ടുടൻ പുറപ്പെട്ടു. സോദരീസ്നേഹംകൊണ്ടു  താൻ തന്നെ തേരും തെളി-- ച്ചാദരവോടു ഘോഷയാത്രയും തുടങ്ങിനാൻ. കേൾക്കായിതശരീരിവാക്യവും അതുനേരം: "മൂർഖനായോരു  കംസ ! കേൾക്ക നീ വഴിപോലെ; 120 ദേവകിയ് ക്കെട്ടുപുത്രന്മാരുണ്ടാ, മതിൽ  കേവലം എട്ടാമൻ നിന്നെയും വധിച്ചീടും!"  എന്നതു  കേട്ടനെരമെത്രയും ഭയത

Dashamam Kilippaattu Part 2, Chapter 1, lines 51-100

ശ്രീ ഗുരുപവനപുരേശായ നമ: ശ്രീ പുറയന്നൂർ പരമേശ്വര ഭക്തകവയേ  നമ: ശ്രീ ഗുരുഭ്യോ നമ: ശ്രീ മഹാഭാഗവതം ദശമം — കേരള ഭാഷഗാനം  ഹരി:  ശ്രീ ഗണപതയേ നമ:         അവിഘ്നമസ്തു !! ഒന്നാം അദ്ധ്യായം  Line 51 through 100 യാതൊരു ദേവൻ-തന്റെ  കാരുണ്യം കൊണ്ടു മമ           51 താതന്റെ താതന്മാരാം ധർമ്മജാദികൾ  മുന്നം  വിക്രമം ഏറെയുള്ള ഭീഷ്മ-ദ്രോണാദി ഘോര-- നക്ര-സങ് കുലമായ കൌരവ-സേനാബ്ധിയെ  ഗോഷ്പദ-പ്രായമായി വേഗേന കടന്നുടൻ  പ്രാപ്ത-രാജ്യന്മാരായി സുഖിച്ചു വസിച്ചതും  ദ്രൌണി തന്നസ്ത്രാഗ്നിനാ ദഗ്ദ്ധമാം മമദേഹം  ക്ഷീണതയെന്ന്യേ പരിപാലിച്ചു പൂരുവംശം  സന്തതിനാശം വന്നു പോകാതെ പാലിച്ചതും  ഹന്ത ചിന്തിയ് ക്കിൽ കൃഷ്ണൻ തന്നുടെ കൃപയല്ലോ.  60 അങ്ങിനെയുള്ള ദേവൻതന്നുടെ കഥ കേട്ടാ- ലെങ്ങിനെ തൃപ്തി ഭവിച്ചീടുന്നു മഹാമുനേ ? ത്വന്മുഖാംബുജച്യുത--മാധവകഥാമൃ തം നന്മയിലനുദിനം  പാനം ചെയ്തതുമൂലം  നല്ലൊരു ജല-പാന-മാത്രവുമില്ലെങ്കിലും  ഇല്ലൊരു താപം എനിയ് ക്കേറ്റമെന്നറിഞ്ഞാലും." ഇത്തരം നൃപൻതന്റെ വാക്കുകൾ കേട്ടനേരം  ചിത്ത-മോദേന മുനിശ്രേഷ്ഠനും അരുൾചെയ്തു:--  "ഉത്തമ-പുരുഷന്റ

Dashamam kilippaattu Part 1, Chapter 1, lines 1-50

Dashaamam   Dashamam Kilippattu by the late Purayannoor ParamEsharan Nambudiripad is a very popular Krishnakatha among Nambudiri women of the last century. Actually it was written especially for women. Nambudiripad has followed the style of Ezhutthacchan and the work is very simple and exceptionally beautiful.  It is the idea of respected Mohanachandran Karthaji to translate this piece into English prose. He asked me whether I would be interested in doing the translation and he said he would do the transliteration of the original and then post it part by part along with the original text. With prayers, I agreed to attempt the translation. To be honest, I had more confidence in Karthaji's ability to edit my writing than in my own ability to do the translation. When it is about Bhagavaan even "abaddhaas" become "subadddhaas"- Bhaagavaan himself has said this in Bhagavatham. With that consolation and with Karthaji,s encouragement I started my humble attemp