Skip to main content

Posts

Showing posts from March, 2019

തൂലികാചിത്രം 10

തൂലികാചിത്രം 10 നാരദമുനി പല ഗൃഹങ്ങളിലും പോയി ഭഗവാന്റെ പല ഗൃഹസ്ഥ ഭാവങ്ങളും രൂപങ്ങളും കണ്ടു. ഭഗവാനോടുള്ള കൌതുകം കൊണ്ടും ഭഗവത് ലീലകൾ കാണാനുള്ള ഔത്സുക്യം കൊണ്ടും അനന്യസ്നേഹം കൊണ്ടും നാരദന് ദ്വാരക വിടാൻ മനസ്സു വരുന്നില്ല. ഗോദോഹനത്തിന്റെ സമയമേ ഒരിടത്ത് തങ്ങാവൂ എന്നാണ് പ്രമാണം. പക്ഷെ ഭഗവാന്റെ സാന്നിധ്യത്തിൽ ആ നിയമം അസാധു. അതിനാൽ നാരദമുനി ദ്വാരകയിലെ മറ്റൊരു പത്നീഗൃഹത്തിലലക്ക് നടന്നു. എന്താ പറയാ? അവിടെ ഗൃഹത്തിന്റെ വലതു വശത്ത്, ഒരു പീഠത്തിന്മേൽ കൃഷ്ണൻ ഒരു  വെള്ള തോർത്തും പുതച്ച്  ഇരിക്കുന്നു. പീലിയും മാലകളും മാറ്റി  കുറച്ചധികം നീണ്ടു പോയ മുടി അഴിച്ചിട്ടിരിക്കുന്നു. ആദ്യമായാണ് കൃഷ്ണന്റെ ഇങ്ങനെ ഒരു രൂപം കാണുന്നത്. ആറും എട്ടും വയസ്സുള്ള പുത്രന്മാർ മണ്ണിൽ കളിക്കുന്നു. സമയം വൈകുന്നേരമാണ്. നാരദരെ കണ്ട ഉടനെ കൃഷ്ണൻ നമസ്ക്കരിച്ച് മറ്റൊരു പീഠം അധികം അകലെ അല്ലാതെ വെച്ച് ഇരിക്കാൻ ക്ഷണിച്ചു. പത്നി മധുപർക്കം നൽകി. കുട്ടികളും നമസ്ക്കരിച്ച് നാരദന്റെയൊപ്പം മധുപർക്കം  കഴിച്ചു. കൃഷ്ണന്റെ നാലുപുറവും കുറെ വെള്ളപ്പക്ഷികൾ എന്തോ മിറ്റത്തുള്ളത് കൊത്തിത്തിത്തുന്നുണ്ടായിരുന്നു. അപ്പോഴേക്കും സുകുതിയായ ഒരു ക്ഷുരകൻ മു

തൂലികാചിത്രം 9

തൂലികാചിത്രം 9 രാവിലെ ഭഗവാനെ സ്മരിച്ച് , നിത്യ കർമങ്ങൾ നിർവഹിച്ച് നാരദമുനി പുറത്തു വന്നപ്പോൾ, താൻ സ്മരിച്ചു കൊണ്ടിരുന്ന അതേ രൂപത്തിലും ഭാവത്തിലും, മഹർഷിയെ കാത്ത് കൃഷ്ണൻ അകത്തെ തളത്തിൽ നില്ക്കുന്നതായി കണ്ടു. ഭഗവാന്റെ കയ്യുകൊണ്ടുതന്നെ നൽകിയ വിഭവസമൃദ്ധമായ പ്രാതൽ കഴിച്ച് നാരദമുനി പോകാനിറങ്ങി. അപ്പോഴേക്കും സാംബൻ ഓടി വന്ന് മഹർഷിയുടെ കൈ പിടിച്ച് ചോദിച്ചു: " മഹർഷേ, ആവശ്യം കഴിഞ്ഞാൽ മഹർഷിയുടെ തംബുരു എനിക്ക് തരുമോ?"  കൃഷ്ണനും നാരദമുനിയും കേട്ടു നിന്ന ജാംബവതിയും ചിരിച്ചു.  നാരദമഹർഷി പുറത്ത് ഇറങ്ങിയപ്പോൾ കൃഷ്ണൻ സാംബനെ എടുത്ത് പൊക്കിക്കൊണ്ടു പറഞ്ഞു: "സാംബ, തത്ക്കാലം ഒരു തംബുരു അഛൻ വാങ്ങിത്തരാം. നാരദമഹർഷിയുടെ തംബുരുവിന്റെ ആവശ്യം ക ഴിയുന്നതുവരെ അതുപയോഗിക്കാം ട്ടൊ." സാംബന് സcന്താഷമായി. കൃഷ്ണന് ഒന്നുകൂടി ഒരു കൊച്ചു കുട്ടിയാകാൻ മോഹം തോന്നിയത്രെ! നാരദമഹർഷി കുറച്ച് ദൂരം നടന്ന് മറ്റൊരു മനോഹര സൌധത്തിന്റെ മുന്നിലെത്തി. പൂമുഖവാതിൽ തുറന്നിട്ടിരിക്കുന്നു. അഷ്ടമിരോഹിണി, ഭഗവാന്റെ പിറന്നാൾ അടുത്തിരിക്കുകയായതിനാൽ അവിടെ പത്തുപന്ത്രണ്ടു പത്നിമാർ ഒത്തുകൂടി കൈകൊട്ടിക്കളി പരിശീലിക്കയാണ്. നാരദമുന

തൂലികാചിത്രം 8

തൂലികാചിത്രം 8 രുഗ്മിണീ ദേവിയുടെ ഗൃഹത്തിൽ നിന്നിറങ്ങിയപ്പോഴേക്കും സന്ധ്യയാകാറായി. അതിനാൽ മഹർഷി തൊട്ടടുത്തു കണ്ട അരുവി യിലിറങ്ങി ദേഹശുദ്ധി വരുത്തി സന്ധ്യാവന്ദനം ചെയ്തു. അതിനു ശേഷം തൊട്ടപ്പുറത്തായുള്ള  ഗൃഹത്തിലേക്ക് നടന്നു. ധാരാളം ഫലങ്ങളും പുഷ്പങ്ങളും നിറഞ്ഞ തൊടിയുടെ നടുക്ക് ഒരു മനോഹര സൌധം. മുമ്പിൽ  ശ്രീരാമനും ഹനുമാനും കൂടി നില്ക്കുന്ന ഒരു മനോഹര പ്രതിമ. എന്തോ, സാധാരണ ഹനൂമാനേക്കാളും വലിപ്പവും പ്രായവും തോന്നും. ശില്പിയുടെ ഭാവനയാണcല്ലാ. വീടിനടുത്തെത്തിയപ്പോഴേക്കും കൃഷ്ണപത്നി ജാംബവതി ഓടിയെത്തി അകത്തേക്ക് ആനയിച്ചു. അപ്പോഴതാ കൃഷ്ണൻ നാലു വയസ്സുകാരനായ, കൃഷണന്റെയും ജാംബവതിയുടേയും പുത്രനായ, സാംബന്റെ കൂടെ നിലത്തിരുന്ന് പാമ്പും കോണിയും കളിക്കുന്നു. നാരദമുനിയെ കണ്ട് കൃഷ്ണൻ ഓടി വന്ന് കാൽ കഴുകിച്ച് നമസ്ക്കരിച്ചു. സംബനെക്കൊണ്ടും നമസ്കരിപ്പിച്ചു. മടിയിൽ കയറിയിരുന്ന സാംബൻ " അഛാ, സ്യമന്തകമണിയുടെ കഥ പറയൂ " എന്ന് പറഞ്ഞ് വാശി പിടിക്കാൻ തുടങ്ങി. നാരദമുനി കൃഷ്ണനോട് " കഥ പറഞ്ഞോളൂ, എനിക്കും കേൾക്കാലോ " എന്ന് പറഞ്ഞു. കൃഷ്ണൻ വളരെ രസകരമായി കഥ പറഞ്ഞു. അങ്ങനെ ജാംബവാനും ഭഗവാനും തമ്മിലുള്ള യുദ

തൂലികാചിത്രം 7

തൂലികാചിത്രം 7 നാരദമുനി മറ്റൊരു ഗൃഹസന്ദർശനത്തിനായി സന്ദർശിച്ചു കഴിഞ്ഞ ഗൃഹത്തിന്റെ പടിയിറങ്ങി. പുറത്തെത്തിയപ്പോൾ എതിർവശത്തുള്ള രുഗ്മിണീ ദേവിയുടെ ഗൃഹത്തിന്റെ വാതിൽ തുറന്ന് കിടക്കുന്നു. അകത്തേക്ക് നോക്കിയപ്പോൾ ഒരു അസാധാരണ കാഴ്ച കണ്ടു. വീടിന്റെ പൂമുഖത്തിന്റേയും അപ്പുറത്തുള്ള മുറിയിൽ അതാ ഭഗവാൻ പുതച്ചു കിടക്കുന്നു. അനന്തശയനത്തിൽ യോഗനിദ്ര കൊള്ളുന്ന ചിത്രമല്ലാതെ മുതിർന്ന ഭഗവാൻ കിടക്ന്നത് കണ്ടിട്ടേയില്ല. ഒന്നന്വേഷിക്കാൻ നാരദമുനി അകത്തു കയറി. ഏതവസ്ഥയിലും, എത് മനോഭാവത്തിലും,  എവിടെയിരുന്നും ഭഗവാനെ സ്മരിക്കാനും കാണാനും സാമീപ്യ സുഖം അനുഭവിക്കാനും എല്ലാ ജീവാത്മാക്കൾക്കും ഭഗവാൻ തന്നെ നൽകിയ, ഒരിക്കലും കാലാവധി തീരാത്ത വിസ ഉപായാധിച്ച് ഞാനും അകത്തു കയറി - ആരും തടഞ്ഞില്ലെന്ന് മാത്രമല്ല, ഭഗവാൻ കടക്കണ്ണുകൊണ് കടാക്ഷിച്ച്,  പുഞ്ചിരിച്ച്, എന്നിൽ ശാന്തിയാകുന്ന അമൃതം വർഷിച്ചു. ഭഗവാന്റെ അരികിൽ രുഗ്മിണീ ദേവി മാത്രമല്ല. ബാക്കി ഏഴ് പട്ടമഹിഷിമാരും ഉണ്ട്. കാര്യം ചോദിച്ചറിഞ്ഞു. ഭഗവാന് വയറുവേദനയും പനിയും. മുഖത്തെ പുഞ്ചിരി മായാതെ പ്രകാശിക്കുന്നുണ്ടെങ്കിലും കണ്ടാൽ ക്ഷീണം തോന്നും. ഇതെന്തൊരു വിരോധാഭാസം ! പ്രപഞ്ചത്തിലെ

തൂലികാചിത്രം 6

തൂലികാചിത്രം 6 സാവിത്രി പുറം കൃഷ്ണ , കൃഷ്ണചിത്രങ്ങൾ മനസ്സിൽ തെളിയണേ! വാതിൽ തുറന്നത് മറ്റാരുമായിരുന്നില്ല, ഭഗവാൻ കൃഷ്ണൻ തന്നെ. അരയിലെ സാധാരണ മഞ്ഞ വസ്ത്രം എടുത്ത് കുത്തിയിരിക്കുന്നു. മുൻഭാഗം മുഴുവൻ നനഞ്ഞിട്ടുണ്ട്. കയ്യിൽ വാക പുരണ്ടിരിക്കുന്നു. തലമുടിയിഴകൾ വിയർത്ത നെറ്റിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. നാരദരെ കണ്ട് ഒരത്ഭുതവും നടിക്കാതെ അകത്തേക്ക് ബഹുമാനപൂർവം സ്വാഗതം ചെയ്ത് കാൽ കഴുകിച്ച്, ശുദ്ധജലം കുടിക്കാൻ നൽകി, പീഠത്തിലിരുത്തി. സങ്കല്ല വിമാനത്തിലെത്തിയ എന്നെ നോക്കി പതിവുപോലെ പുഞ്ചിരിച്ചു.  നാരദമുനിയോട് കൃഷ്ണൻ പറഞ്ഞു: മഹർഷേ, ഞാൻ കുട്ടികളെ കുളിപ്പിക്കുകയാണ്. ഇപ്പാൾ കഴിയും. പത്നി പശുവിനെ കറന്ന് ദാ ഇപ്പൊ വരും. അതു വരെ എന്റെ പത്നി വരച്ച ഈ ചുമർചിത്രങ്ങൾ നോക്കി രസിച്ചിരുന്നാലും. നാരദമുനിയുടെ കണ്ണകളിൽ അത്ഭുതം അലതല്ലി. പിന്നെ എന്റെ കാര്യം പറയാനുണ്ടോ? ഒരു സാധാരണ ലൌകിക ഗൃഹസ്ഥനെപ്പോലെ, വീട്ടിലെ സമാധാനത്തിനും സന്തോഷത്തിനും മാറ്റുകൂട്ടിക്കൊണ്ട്, വീടിന്റെ വിളക്കായ പത്നിയെ സ്നേഹിച്ചും സഹായിച്ചും ഒരു ഉത്തമ ഭർത്താവായി കൃഷ്ണൻ ജീവിക്കുന്നു. ചുമർ ചിത്രങ്ങൾ മുഴുവൻ കണ്ടു. ദശാവതാരങ്ങൾ അതി മനോഹരമായി വരച

തൂലികാചിത്രം 5

തൂലികാചിത്രം  5 കൃഷ്ണ , ഇനി ഞാൻ ഏത് വാങ്ങ്മയ ചിത്രമാണ് വരക്കേണ്ടത് ? കൃഷ്ണൻ ഒന്നും പറഞ്ഞില്ല. ഞാനങ്ങനെ കൃഷ്ണന്റെ  കണ്ണിൽ നോക്കിയിരുന്നു. ആ കാരുണ്യക്കടലിലെ ഓളങ്ങളിൽ പലപല ദൃശ്യങ്ങൾ തെളിഞ്ഞ് മായുന്നു. അതിലെ ഒരെണ്ണമെങ്കിലും എനിക്ക് വരക്കാൻ കഴിയണേ! മനം നൊന്തു പ്രാർഥിച്ചു. താമസമുണ്ടായില്ല. അതാ നാരദമഹർഷി ദ്വാരകയുടെ സ്വർണ്ണ കവാടം കടന്ന് വരുന്നു. ഭഗവാൻ ഓടി വന്ന് അതിഥിപൂജ ചെയ്ത് തുഗ്മിണീ ദേവിയുടെ ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മനസ്സിന്റെ മായാ വിമാനത്തിൽ ഞാനും അവിടെയെത്തിയത് ഭഗവാൻ അറിഞ്ഞതായി ഭാവിച്ചു ട്ടൊ. ഭഗവാന്റെ കാരുണ്യത്തിന് സീമയുണ്ടോ?. കുശലാന്വേഷണങ്ങൾക്കു ശേഷം നാരദമുനി നമ്മൾ ചോദിക്കുന്ന പോലൊരു ചോദ്യം ഭഗവാനോട് ചോദിക്കുന്നത് കേട്ട് ഞാൻ ചെവി കൂർപ്പിച്ച് നിന്നു. ചോദ്യമിതാണ്: കൃഷ്ണ , അങ്ങ് നല്ല ഒരു ഗൃഹസ്ഥനാണെന്ന് എനിക്കറിയാം. എങ്കിലും 16,008 ഭാര്യമാരോടും കൂടിയുള്ള ഗാർഹസ്ഥ്യം എങ്ങനെ പ്രശ്നങ്ങളില്ലാതെ കൊണ്ടു നടക്കുന്നു!  ഞാനത്ഭുതപ്പെടുകയാണ്. അത്യത്ഭുതമായ ആ കാര്യം അറിയാൻ എനിക്കും അതിയായ കൌതുകമായി. കൃഷ്ണൻ നാരദമുനിയോട് 16,008 ഗൃഹങ്ങൾ ഓരോന്നായി സന്ദർശിച്ച് തന്റെ ഗൃഹസ്ഥ ജീവിതം എങ്ങനെയുണ്ടെന്ന്

തൂലികാ ചിത്രം 1, 2, 3, 4

[3/8, 10:41] 12026511348 savitriopuram: തൂലികാചിത്രം  1 വിശപ്പുണ്ടെന്ന് തോന്നുന്ന തിരുമുഖത്തിൽ മറയുന്ന മന്ദഹാസം. ഇടത്തെ കൈയ്യിൽ അമ്മയ്ക്കിരിക്കാനുള്ള പലക പ്രയാസപ്പെട്ട് തൂക്കിയിരിക്കുന്നു. വലതു കൈ ഇടതു കയ്യിനെ സഹായിക്കാൻ ഓങ്ങി നില്ക്കുന്നു. മന്ദമന്ദം വന്ന് വലിയ തൂണിന്റെ ഒരു വശത്ത് തൈർപ്പാൽ കുടങ്ങൾക്കരികിലായി പലക വെയ്ക്കുന്നു. പാൽക്കലം വൃത്തിയാക്കി കറന്നു കൊണ്ടുവന്ന പാലൊഴിച്ച അടുപ്പിൽ വെയ്ക്കുന്ന അമ്മയുടെ ചേലത്തുമ്പു പിടിക്കാൻ ഓടിയണന്നു മായക്കണ്ണൻ. ചേല വലിച്ച് അമ്മയെ തൂണിനരികിൽ വെച്ച പലകയിലിരുത്തുന്നു. അതാ, മടിയിൽ ചാടിക്കയറി ഈ വിശ്വത്തിന്റെ മുഴുവൻ വിശപ്പും മാറ്റാൻ വിശ്വനാഥൻ പാൽ വലിച്ച് കുടിക്കുന്നു. യശോദയുടേയും കണ്ണന്റേയും കണ്ണുകൾ ഏതോ അദ്വൈത നിർവൃതിയിൽ അടഞ്ഞു. ആ രംഗം മനസ്സിൽ കണ്ട ഞാനും നിർവൃതിയടഞ്ഞു. അത് സമാനമനസ്ക്കരിലേക്കും പകരുന്നു.' l വിശ്വനാഥൻ തന്റെ മുഖം വിശപ്പിനാൽ വാടീടുമോ? മാധവന്റെ മന്ദഹാസം മറഞ്ഞീടുമോ? വാമഹസ്തത്തിലമ്മക്കായ് പലകയുമേന്തി കൃഷ്ണൻ വാതോരാതെ വിളിക്കുന്നു അമ്മേ േ പാലു നൽകൂ അമ്മയെ വലിച്ചുകൊണ്ടു പലകയിലിരുത്തീട്ടു അംബുജാക്ഷൻ ചാടിക്കേറി മടിയിലപ്പോൾ വിശ്വ വിശrപ്