Skip to main content

Posts

Showing posts from April, 2020

തൂലികാചിത്രം 13- ഉത്തിഷ്ഠത ജാഗ്രത

തൂലികാചിത്രം  13 ഉത്തിഷ്ഠത !  ജാഗ്രത I ബ്രഹ്മർഷി   നാരദൻ ,  ഈ   കൊറോണക്കാലത്ത് ,  ഭഗവാന്റെ  16,0008  പത്നിമാരിൽ ഒരാളായ   മിത്രവിന്ദയുടെ   ഗൃഹത്തിലാണ്   ഗൃഹസ്ഥന്റെ   വേഷമാടുന്ന   ഭഗവാനെ കാണാൻ   പോയത് .  സത്യലോകത്തു   നിന്നും   വരികയായിരുന്ന   നാരദമുനിക്ക് ഭമിയിലെ   കൊറോണബാധിതരുടെ   ദുരിതം   കണ്ടിട്ടുള്ള   ദുഖം   കൊണ്ട്   അതിനൊരു പരിഹാരം   ഭഗവാൻ   ഉണ്ടാക്കണേ   എന്നർഭ്യർഥിക്കാനാണ്   അവിടേക്ക്   പോയത് .  ദ്വാരക   ഭഗവാന്റെ   വാസസ്ഥാനമായതുകൊണ്ടും   ഒരു   ദ്വീപായതുകൊണ്ടും   അവിടെ കോറോണ   ബാധ   ഉണ്ടായിരുന്നില്ല   എന്നതിൽ   അത്ഭുതപ്പെടാനില്ലല്ലോ . വലിയ   പ്രവേശനകവാടം   തുറന്ന്   അകത്തു   കടന്നപ്പോൾ   തന്നെ   നാരദ   മുനി അത്ഭുതപരതന്ത്രനായി .  സത്യലോകത്തിൽ   നിന്നുള്ള   യാത്രയിൽ   മുഴുവൻ   മനസ്സിൽ സർവ്വാമയവിനാശനനായ   ഭഗവാന്റെ ,  അമൃതകലശം   കൈയ്യിലേന്തിയ രൂപമായിരുന്നു   മനസ്സിൽ   ധ്യാനിച്ചിരുന്നത് .  ഭഗവത്കൃപയെന്ന്   വിശേഷിപ്പിക്കട്ടെ ,  ആ   ദിവ്യഭിഷഗ്വരരൂപത്തിൽ   തന്നെ   ഭഗവാൻ   സ്വഗൃഹത്തിന്റെ   വരാന്തയിൽ നില്ക്കുന്നു !!  ആനന്ദലബ്ധിക്കിനിയെന്തുവേണം ! നാരദമഹർഷി   കാൽക്കൽ   വീണ്  

കൃഷ്ണദർശനം

കൃഷ്ണദർശനം ഈശ്വരനെ   കണ്ടു   കഴിഞ്ഞ്   സ്നേഹിക്കുകയല്ല ,  കലവറയില്ലാതെ   സ്നേഹിച്ച് ദർശനം   ലഭിക്ക്കുകയാണ്   വേണ്ടതെന്ന്   എവിടെയോ   വായിച്ചത്   ഓർമ്മ   വന്നു .  ശരിയാണ് ,  നാരദ   മുനിയുടെ   പൂർവ്വജന്മത്തിലെ   അഞ്ചു   വയസ്സായ   ദാസീപുത്രനും ധുവനും   പ്രഹ്ളാദനുമൊക്കെ   അതല്ലേ .  ചെയ്തത് ? കൃഷ്ണ ,  ഒരേ   ഒരു   പ്രാവശ്യം   ദർശനം     തരൂ   എന്നൊക്കെ   ഒരു   ദിവസം   മറഞ്ഞു നില്ക്കുന്ന   കൃഷ്ണനോട്   ഞാൻ   പറഞ്ഞു .  കുറേ   നേരം   കൃഷ്ണൻ   മൌനം   പാലിച്ചു .  പിന്നെ   എനിക്കേറ്റവും   പ്രിയംകരമായ ,  ആ   പൌരുഷവും ,  സ്നേഹവും ,  കാരുണ്യവും '  നിശ്ചയദാർഢ്യവും   ഒക്കെ   തികഞ്ഞ   ശബ്ദത്തിൽ ,  സൌമ്യമായ   സ്വരത്തിൽ ,  കൃഷ്ണൻ   പറയുന്ന   പോലെ   തോന്നി : " നീ   ഒരമ്മയല്ലേ ?  കാണാതെ   സ്നേഹിക്കാൻ   നിനക്കറിയാമല്ലോ ?  നിന്റെ   കുട്ടികൾ വയറ്റിൽ   ഊറിയെന്നറിഞ്ഞ   ദിനം   മുതൽ     നീ   അവരെ   കണ്ടിരുന്നില്ലെങ്കിലും സ്നേഹിക്കാൻ   തുടങ്ങിയില്ലേ ?  അതു   പോലെ   കരുതിയാൽ   മതി .  മറ്റൊന്ന് ,  നീ വായുവിനെ   കണ്ടിട്ടുണ്ടോ ?  ഇല്ലല്ലോ ?  എങ്കിലും   ആ   വായുവാണ്   നിന്റെ   പ്രാണവായു .  ഒരു   നിമ

മന്നവനാട്ടേ യാചകനാട്ടേ

മന്നവനാട്ടേ യാചകനാട്ടേ കൊറോണ മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടയാൻ തത്ക്കാലം മനഷ്യനാൽ കഴിയുന്ന ഒരേ ഒരുപായം സ്വഗൃഹത്തിലടച്ചിരുന്ന് സാമൂഹ്യാകലം പാലിക്കുകയാണ്. അത് കൃത്യമായി പാലിക്കുന്നതോടൊപ്പം, ചെയ്യാനും ചെയ്യാതിരിക്കാനും മറ്റൊരുതരത്തിൽ ചെയ്യാനും ക്രർത്തും അകർത്തും അന്യഥാ കർത്തും) സാധിക്കുന്ന പ്രപഞ്ചശക്തിയേയും ആ ശക്തിയുടെ മാഹാത്മ്യത്തേയും നമുക്ക് സ്മരിക്കാം. പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന്, തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു.  സന്തുഷ്ടനായ രാജാവ്  തികഞ്ഞ വിനയത്തോടെ രണ്ടാമത്തെ ചോദ്യം ചോദിക്കുകയും അതിനും തൃപ്തികരമായ ഉത്തരം ലഭിക്കുകയും ചെയ്തു. മൂന്നാമത്തെ ചോദ്യമായ, "ഭഗവാൻ എന്താണ് ചെയ്യുന്നത്? അഥവാ ഇംഗ്ലീഷിൽ What does God do ? എന്നതിന് നമ്മുടെ സന്യാസി എന്തു ത്തരമാണ് പറഞ്ഞതെന്ന് നോക്കാം.' സന്യാസി പറഞ്ഞു: രാജാവേ, അങ്ങ് കുറച്ച് നേരത്തേക്ക് അങ്ങയുടെ സിംഹ

കോവിഡ് - 19, കൃഷ്ണദീപം

കൃഷ്ണദീപം കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തേയും, ഭൂമിയിലെ മറ്റെല്ലാ രാജ്യങ്ങളേയും നമ്മളെ ഓരോരുത്തരേയും  അന്ധകാരത്തിൽ ആഴ്ത്താൻ സമ്മതിക്കാതെ, സർക്കാർ നിർദ്ദേശങ്ങൾ പരമാവധി ശ്രദ്ധയോടെ പരിപാലിക്കുന്നതോടൊപ്പം ,  നമുക്കീ  കൃഷ്ണദീപം കെടവിളക്കായി കത്തിച്ചുകൊണ്ടിരിക്കാം. ഭക്തിയും ആദരവുമാകുന്ന എണ്ണയാൽ തെളിയിക്കുന്ന ഈ ദിവ്യദീപപ്രഭയിൽ  മഹാമാരി പരത്തുന്ന ഇരുട്ട് നിശ്ശേഷം നീങ്ങട്ടെ! മുഴുവൻ ലോകവും ഈ കൃഷ്ണദീപപ്രഭയിൽ സുരക്ഷിതരായി ഇരിക്കട്ടെ!  തസ്യ ഭാസാ സർവ്വമിദം വിഭാതി. പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവിന് തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൽ ആദ്യത്തെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചു.  സന്തുഷ്ടനായ രാജാവ്  തികഞ്ഞ വിനയത്തോടെ രണ്ടാമത്തെ സംശയം സന്യാസിയോട് ചോദിച്ചു: സച്ചിദാനന്ദബ്രഹ്മം പാലിൽ വെണ്ണ എന്ന പോലെ വിശ്വം മുഴുവൻ നിറഞ്ഞു നില്ക്കുന്നു എന്ന വലിയ  തത്വം അങ്ങ് പറഞ്ഞത് ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.  എന്നാൽ ഗുര

കോവിഡ്-19 , വെണ്ണക്കണ്ണൻ

വെണ്ണക്കണ്ണൻ കോവിഡ് - 19 ഭീതിയാൽ നടുങ്ങി ജീവിക്കുന്നഎല്ലാവർക്കും സമാധാനവും ശാന്തിയും ലഭിക്കാൻ എന്താണൊരു  വഴി? സർവ്വേശ്വരൻ തന്നെ  നമ്മുടെ സർക്കാർ മുഖേന സ്വഗൃഹത്തിലിരിക്കാനും വ്യാപനം തടയാനും ആഹ്വാനം ചെയ്തിരിക്കുന്നു. അത് ചെയ്യുമ്പാൾ, വീട്ടിലിരുന്ന് പല നല്ല കാര്യങ്ങളും ചെയ്യുന്നതോടൊപ്പം, അവരവരുടെ സങ്കല്പത്തിലുള്ള പ്രപഞ്ചശക്തിതന്നെയാകുന്ന ഈശ്വരനെ സ്മരിക്കുകയും ചെയ്താൽ നല്ലതല്ലേ?  ഇതാ ഇവിടെ ഒരു കൃഷ്ണസ്മരണ പങ്കു വെയ്ക്കുന്നു. ഈ സ്മരണ നമ്മുടെ ഏവരുടെയും ഉള്ളിലുള്ള അനുകൂലവും ദിവ്യവുമായ ശക്തിയെ വർധിപ്പിച്ച്  പ്രതികൂലവും അമംഗളവും ആയ കൊറോണയുടെ ശക്തിയെ തളർത്തട്ടെ! പണ്ട്, ജ്ഞാനിയായ ഒരു സന്യാസി  വിവേകിയും ജിജ്ഞാസുവും ആയ ഒരു രാജാവിനെ  അനുഗ്രഹിക്കാൻ രാജധാനിയിലെത്തി. രാജാവ് വേണ്ടപോലെ അതിഥിയെ സത്ക്കരിച്ചിരുത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം രാജാവ് ചോദിച്ചു. എനിക്ക് എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു സംശയങ്ങൾ ഉണ്ട്. ഞാൻ അവ അങ്ങയോട് ചോദിച്ചാൽ അവിവേകമെന്ന് തെറ്റിദ്ധരിക്കരുതേ. അറിവില്യായ്മയായി കരുതി ക്ഷമിക്കണേ. മഹാത്മാവായ സന്യാസി സമ്മതം മൂളി. രാജാവ് ചോദിച്ചു: മഹർഷേ, ഈശ്വരൻ അഥവാ ഈശ്വര ശക്തി ശരിക്കും എവിട

മാനസതീർഥയാത്ര

മാനസതീർഥയാത്ര കൊറോണ ലോക്ക് ഡൌൺ അല്ലേ? കൃഷ്ണനെപ്പറ്റി എന്തെങ്കിലും എഴുതൂ എന്ന് ചില ഭക്തജനങ്ങൾ സ്നേഹപൂർവം എന്നോട് പറഞ്ഞപ്പോൾ കൃഷ്ണനെ സ്മരിക്കാൻ ഒരവസരം ലഭിക്കയാണല്ലോ എന്നോർത്ത് സന്തോഷം തോന്നിയെങ്കിലും വ്യക്തമായ കൃഷ്ണസ്മരണകൾ വന്നാലല്ലേ എഴുതാൻ പറ്റുകയുള്ളു? അതിന് ഭഗവാനെ സ്മരിക്കാൻ ശ്രമിച്ച് കണ്ണടച്ചിരുന്നു. ഭഗവാന്റെ ഒരു പ്രചോദനം പോലെ, അവതാരകഥ എന്റെ മനക്കണ്ണിൽ തെളിഞ്ഞു. ആ ചിത്രങ്ങൾ മായുന്നതിന് മുമ്പ് വായനക്കാരായ, സമാനമനസ്കരായ, ഭഗവാനെ സ്നേഹിക്കുന്ന എല്ലാവരേയും കൂട്ടി വലിയ ഒരു സങ്കല്പവിമാനത്തിൽ കയറി നേരെ മധുരയിലെത്തി. അതാ, അവിടെ ദിവ്യമായ ഒരു വിവാഹം നടക്കുന്നു! ഒരുപാട് സജ്ജനങ്ങൾ ആ ദുഷ്ടനായ കംസന്റെ രാജ്യത്ത് വധൂവരൻമാർക്ക് മംഗളം നേരാൻ വന്നിരിക്കുന്നതു കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. വലിയ ജനക്കൂട്ടത്തിൽ നിന്ന് മാറി നിന്ന് ഞങ്ങളും കംസന്റെ പിതൃസഹോദരപുത്രിയായ ദേവകിയുടേയും ശൂരസേനപുത്രനായ വസുദേവരുടേയും വിവാഹത്തിന് മംഗളം നേർന്നു. എന്തൊരു ഭംഗിയാണ് ദേവകീദേവിക്ക്! വസുദേവരാണെങ്കിൽ പരിശുദ്ധമായ മനസ്സിന്റെ ഉടമയായതുകൊണ്ടായിരിക്കാം, ഐശ്വര്യവാനായി  വിരാജിക്കുന്നു. വിവാഹം കഴിഞ്ഞ് വസുദേവഗൃഹത്തിലേക്ക് പോകാൻ നവവ

സുഷുപ്തി

സുഷുപ്തി. സാവിത്രി പുറം എന്നിൽ ആർത്തിരമ്പുന്ന എല്ലാ ശബ്ദങ്ങളോടും  നിശ്ശബ്ദത പാലിക്കാനും തിരകൾ പോലെ ആഞ്ഞടിക്കുന്ന ഉദ്വേഗങ്ങളോട് നിശ്ചലമാകാനും ഞാൻ അഭ്യർഥിച്ചു. കാരണം എനിക്ക് കൃ ഷ്ണനോട് സംവദിക്കണം. കൃഷ്ണൻ കേൾക്കണമെങ്കിൽ മറ്റു ശബ്ദങ്ങൾ ഒതുങ്ങണം. എല്ലാം എല്ലാം അറിയുന്ന കൃഷ്ണനോട് എന്തു പറയാനാണ്? മൌനം പൂണ്ട് ഞാനങ്ങനെ നില്ക്കുമ്പോൾ അകലെ നിന്നും ഓടക്കുഴൽവിളി കേട്ടു . അതും കേട്ട് ഞാനങ്ങനെ നടന്നു. മറ്റൊന്നും ഓർക്കാൻ ആ മധുര ഗീതം അനുവാദവും തന്നില്ല. കൃഷ്ണനോട് എന്തൊക്കെയോ പരിഭവങ്ങൾ, ഒരു പാട് പേരുടെ നിസ്സഹായവും ദയനീയവുമായ അവസ്ഥകളെ ആസ്പദമാക്കിയുള്ള പരിഭവങ്ങൾ, എന്റെ സ്വന്തം പരാതികൾ, പരിഭവങ്ങൾ, ഒക്കെ പറയാൻ ഒരുങ്ങിയിരുന്നതാണ്. വേണുഗാനം ആ വികാരാഗ്നിയെ മുഴുവൻ കെടുത്തി തണുപ്പിച്ചു. മാത്രമല്ല, ആ തിരുമുഖത്തിന്റെ സ്മരണ എന്റെ ദുഖങ്ങളെ  തത്ക്കാലത്തേക്കെങ്കിലും അലിയിച്ച് നേർപ്പിച്ച പോലെ.  ചെറിയ ജീവിതത്തിൽ ഒരു പാട് ദുഖങ്ങൾ  ഉണ്ടാകുമ്പോൾ കൃഷ്ണ സ്മരണ എന്ന ലായനിയുടെ അളവ് വർധിപ്പിച്ചു കൊണ്ടേയിരിക്കണം. ലായനി വേഗം പൂരിതമാകും (Saturated) കൃഷ്ണ സ്മരണ വറ്റിയാൽ, കടൽവെള്ളം വറ്റിയാൽ കല്ലുപ്പ് പ്രത്യക്ഷമാകും പോലെ ദുഖക്കല

ഭഗവാനും ധർമ്മസങ്കടമോ?

കേന്ദ്രഗവൺമെന്റിന്റേയും സംസ്ഥാന ഗവൺമെൻറിന്റേയും ലോകനന്മക്കായുള്ള ആഹ്വാനങ്ങൾ ജഗന്നിയന്താവിന്റെ  ആഹ്വാനങ്ങൾ തന്നെയെന്ന് കരുതി അവ അനുസരിച്ച്  പ്രവർത്തിക്കുന്നതോടൊപ്പം അവരവരുടെ ദൈവത്തിനെ സർവ്വാത്മനാ ആശ്രയിച്ച് പ്രാർഥിക്കുകയും ചെയ്യാം. ഇന്ന് നമുക്കതല്ലാതെ ഒന്നും കരണീയമായി ഇല്ല. ഈയവസരത്തിൽ ദ്രൌപദിയുടെ ഒരു കഥ സ്മരിക്കാം. കൊറോണയെ സ്മരിക്കാതെ, നമുക്ക് പ്രപഞ്ചശക്തിയെ സ്മരിച്ച് ശക്തിയാർജ്ജിക്കാം. ഭഗവാനും ധർമ്മസങ്കടമോ ? നമ്മൾ മനുഷ്യർക്കൊക്കെ ജീവിതത്തിൽ ധർമ്മസങ്കടത്തിലാകുന്ന അവസ്ഥകൾ ഉണ്ടാകാം. പക്ഷെ ഇവിടെ വിഷയം ഭഗവാന് ഉണ്ടായ ഒരു ധർമസങ്കടമാണ്. നമുക്ക് പതുക്കെ ഭഗവാനും രുഗ്മിണീ ദേവിയും കൂടി ചതുരംഗം കളിച്ചിരിക്കുന്ന മുറിയിലേക്ക് കടന്ന് ഒരു മൂലയിൽ ഒതുങ്ങിയിരുന്ന് ഒക്കെ കണ്ടു മനസ്സിലാക്കാം. ഭഗവാനും രുഗ്മിണീദേവിയും  രസം പിടിച്ച് വാശിയോടെ ചതുരംഗക്കളിയിൽ മുഴുകിയിരിക്കുന്നു. രുഗ്മിണീദേവി ഒരു ചൂത് നീക്കി, ഇനി ഭഗവാന്റെ ഊഴം. ചതുരംഗക്കളം നോക്കി ആലോചനാ നിമഗ്നനായി ഇരിക്കുന്ന ഭഗവാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ്  കൈകൾ പിന്നിൽ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങി. രുഗ്മിണീ ദേവിക്ക് ഒന്നും മനസ്സിലായില്

കൊറോണദിനചിന്തകൾ

കൊറോണദിനചിന്തകൾ സാവിത്രി പുറം ശ്രീകൃഷ്ണാർപ്പണമസ്തു. മനസ്സിൽ ചിന്തകൾ പൊന്തി വരാത്ത സമയമില്ലല്ലോ? എങ്കിലും ഇന്നെന്റെ ചിന്തകൾ കൊറോണ എന്ന മഹാമാരിയെപ്പറ്റി മാത്രമായിരുന്നില്ല.  കണ്ണുകൊണ്ടു കാണാൻ പോലും പറ്റാത്ത ഒരു ചെറിയ പ്രാണി ഈ ലോകമെമ്പാടും ദുരിതവും ഭീതിയും വിതച്ച് നടക്കുന്നു!  ഈ ചിന്തയാടൊപ്പം തന്നെ ഈ വൈറസ് ഉണ്ടാക്കുന്ന മറ്റു വിനകളെ ഓർത്ത്,  രോഗം പോലെയല്ലെങ്കിലും മറ്റു പല ദുരിതങ്ങളും അനുഭവിക്കുന്ന പലരേയും ഓർത്ത് മനസ്സ് പിടഞ്ഞു. എത്രയെത്ര പേരുടെ ജോലിയും ജീവിതവുമാണ് താറുമാറായിരിക്കുന്നത്!  ഒരോട്ടവും കിട്ടുന്നില്ല, എങ്ങനെ കുടുംബം പുലർത്തുമെന്ന് പറഞ്ഞു കൈമലർത്തുന്ന  ഓട്ടോഡ്രൈവറും,  എത്ര വീടുകളിൽ കയറിയാങ്ങിയാണ് കുടുംബത്ത് തീ കത്തിക്കുന്നതെന്ന് പറഞ്ഞു കണ്ണീർ തൂകുന്ന പാവം സ്ത്രീയും, ചെറിയ ഹോട്ടൽ നടത്തി ദിവസം കഴിച്ചിരുന്ന കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരനും, ഷർട്ടും മുണ്ടും  തേച്ച്  രണ്ടുനേരം വയറു നിറക്കുന്ന വയസ്സനും, വലിയ തുണിക്കടകളിൽ യൂണിഫോം സാരിയുടുത്ത് നമ്മളെ ഷോപ്പിങ്ങിന് സഹായിച്ച് കൂടെ നടക്കുന്ന ആ നിഷ്ക്കളങ്കരായ പെൺകുട്ടികളും , പിന്നേയും നിസ്സഹായത നിഴലിക്കുന്ന ഒരു പാട് മുഖങ്ങളും എന്റെ കൺ

കൃഷ്ണനെ അറിയൂ

കൃഷ്ണനെ   അറിയൂ രാവിലെ   എഴുന്നേറ്റപ്പോൾ   സ്വന്തം   ശ്വാസോച്ഛ്വാസം   പറഞ്ഞു :  എന്നിലെ   കൃഷ്ണനെ   അറിയൂ . പാടുന്ന   കുയിലും   കൂകുന്ന   കോഴിയും   പറഞ്ഞു : എന്നിലെ   കൃഷ്ണനെ   അറിയൂ . വിരിയുന്ന   പൂക്കളും   കൊഴിയുന്ന   പൂക്കളും   പറഞ്ഞു : എന്നിലെ   കൃഷ്ണനെ   അറിയൂ . വെള്ളവും   വെളിച്ചവും   ശബ്ദവും   രൂപവും   ഗന്ധവും   പറഞ്ഞു : എന്നിലെ   കൃഷ്ണനെ   അറിയൂ വേദനയും   ദുഖവും   സുഖവും   ദാരിദ്ര്യവും   രോഗവും   ശാന്തിയും   സന്തോഷവും പറഞ്ഞു : എന്നിലെ   കൃഷ്ണനെ   അറിയൂ . ജനനവും   മരണവും   ഒഴുകുന്ന   കാലവും   മറയുന്ന   കാലവും   പറഞ്ഞു : എന്നിലെ   കൃഷ്ണനെ   അറിയൂ . എല്ലാറ്റിലും   ഉള്ള   കൃഷ്ണനെ   അറിയുന്നു   എന്ന്   പറഞ്ഞപ്പോൾ   കൃഷ്ണൻ   പറഞ്ഞു : നിന്റെ   ഉള്ളിലെ   കൃഷ്ണനെ   അറിയൂ .  അതറിഞ്ഞാൽ   എല്ലാം   ആയി .  അതറിഞ്ഞില്ലങ്കിൽ   എല്ലാം   പോയി . ശ്രീ   കൃഷ്ണാർപ്പണ   മസ്തു

ഐക്യദീപം

ഐക്യദീപം ഐക്യദീപത്തിനെപ്പറ്റിയുള്ള   അഭിപ്രായങ്ങൾ   വായിക്കാനിടയായപ്പോൾ   മനസ്സിന് ഒരു   അസ്വസ്ഥത .  അസ്വസ്ഥത   തോന്നുമ്പോൾ   ഒര   ഒരു   ശരണം സകലമതങ്ങളുടേയും   ദൈവമായ ,  അദൃശ്യമായ ,  മഹത്തായ   പ്രപഞ്ചശക്തിയെ ,  ആശ്രയിക്കുക   മാത്രമേ   എനിക്ക്   കരണീയമായി   തോന്നുന്നുള്ളു .  അങ്ങനെ   ആ സവ്വരുടേയും   ദൈവത്തിനോട് ,  എങ്ങും   നിറഞ്ഞുനില്ക്കുന്ന   എന്റെയുള്ളിലും തൊട്ടടുത്തും   നില്ക്കുന്ന   ആ   ശക്തിയോട്   ഞാൻ   സംവദിക്കാൻ   തുടങ്ങി . എന്താണിങ്ങനെ ?  ഈ   മഹാമാരി   വിതക്കുന്ന   അത്യാപൽഘട്ടത്തിൽപോലും   എന്തേ ഈ   മനുഷ്യസമൂഹം   ഇങ്ങനെ   പരസ്പരം   കുറ്റപ്പെടുത്തിയും   സർവ്വനിയന്താവായ അങ്ങയെ   മറന്നും   സ്വന്തം   ആവശ്യങ്ങളെ   നിറവേറ്റാൻ   മാത്രം  ,  അതിനു   വേണ്ടി പ്രാർഥിക്കാൻ   മാത്രം ,  മനുഷ്യൻ   തന്നെ   സൌകര്യപൂർവ്വം   സൃഷ്ടിച്ച   ഓരോ രൂപഭാവങ്ങളെ   മുറുകെ   പിടിച്ചും ,  ഇത്തരംസന്ദർരങ്ങളിൽ   കോർക്കാനുള്ള   കൈകളെ സ്വതന്ത്രമാക്കാതേയും   വിലസുന്നത്   എല്ലാവരുടേയും   ദൈവമായ   അങ്ങ് കാണുന്നില്ലേ ?  സ്നേഹമല്ലേ   ദൈവം ?  ദയയല്ലേ   ദൈവം ?  സ്നേഹം  ' ഞാൻ ' , ' എന്റെ '  എന്ന   വ